പെൻഷൻ പറ്റി വീട്ടിൽ വന്നതിന്റെ പിറ്റേന്ന് മുതൽ അയാൾ ആലോചനയിലായിരുന്നു . ഇന് എന്ത് ചെയ്യണം ? സിവിൽ സർവിസ് പരീക്ഷക്ക് കുട്ടികളെ പരിശീലിപ്പിക്കാനുള്ള ഒരു സ്ഥാപനം ടൌണിൽ തുടങ്ങിയാലോ എന്നാലോചിച്ചു . അതല്ലെങ്ങിൽ കുറെ വില്ലകൾ പണിയിച്ചിട്ടു വാടകയ്ക്ക് കൊടുത്ത് മിണ്ടാതിരിക്കുക. അതിനിടയിലാണ് നിങ്ങള്ക്കൊരു സർവീസ് സ്റ്റോറി എഴുതിക്കൂടെ എന്ന് ഭാര്യ ചോദിച്ചത്. ആ ഐഡിയ അയാൾക്ക് നന്നേ ബോധിച്ചു . അത് തന്നെ ചെയ്തുകളയാം . അത്യാവശം എരിവും പുളിയും ചേർത്തൊരു സാധനം. നിറുത്തിപ്പൊരിക്കാൻ പലപ്പോഴായി മേലുദ്യോഗസ്ഥരായിരുന്ന നിരവധി പേരുണ്ടല്ലോ, ജീവിച്ചിരിക്കുന്നവരും മരിച്ചുപോയവരുമായി. പലപ്പോഴായി തന്നെ നിറുത്തിപ്പൊരിച്ചവർ. മരിച്ചവരെ പറ്റി ഗൌരവമുള്ള ആരോപണങ്ങൾ ഉന്നയിക്കുകയുമാവം . ഡ്രാഫ്റ്റ് എഴുതിക്കഴിഞ്ഞാൽ എഡിറ്ടിങ്ങിനായി ജേർണലിസം പഠിച്ച കുട്ടികളിലാരെയെങ്കിലും ഏർപ്പാടാക്കാം. അങ്ങനെ അയാൾ അന്ന് മുതൽ സർവീസ് സ്റ്റോറി എഴുതാൻ തുടങ്ങി .
ഓരോ ഗ്രാമത്തിലും ഓരോ മൈതാനം. അവിടെ ഒരരയാല്‍. അരയാലിന് ചെങ്കല്ലുകൊണ്ടൊരു തറ. ആ തറയുടെ പേരാണ് മന്‍ റം (manram). അരയാല്‍ത്തറയും ചുറ്റുപാടുമുള്ള സ്ഥലവും ചേര്‍ന്ന് മന്‍ റം അഥവാ പൊതുവില്‍ എന്നുകൂടി അറിയപ്പെട്ട പൊതു ഇടം. കേരളത്തിലെ ആദ്യത്തെ പഞ്ചായത്തും ഗ്രാമസഭയും അവിടെയായിരുന്നു. മന്‍ റം ആണ് മലയാളത്തില്‍ മന്നമായത്. 'തറവാടി'ല്‍ പഴയ തറയുമുണ്ട്. പതിനാറോ പതിനേഴോ നൂറ്റാണ്ടുകള്‍ക്കപ്പുറത്ത് മതനിരപേക്ഷവും ജാതിനിരപേക്ഷവുമായി കേരളത്തിലും തെക്കേ ഇന്ത്യയിലാകെയും വളര്‍ന്നുവന്ന തദ്ദേശസ്വയംഭരണ സംവിധാനമായിരുന്നു മന്റം. സ്ഥാനാര്‍ഥികളും മുന്നണികളും പ്രചാരണവും ചിഹ്നവും വോട്ടെടുപ്പും ഉണ്ടായിരുന്നോ എന്നതിന് തെളിവില്ലെങ്കിലും ഭരണത്തിന്റെ ഏറ്റവും താഴത്തെ ഘടകമായി ഗ്രാമസഭ എ.ഡി. ആദ്യ ശതകങ്ങളില്‍ത്തന്നെ തമിഴകത്തിന്റെ ഭാഗമായ കേരളത്തില്‍ സക്രിയമായിരുന്നുവെന്ന് ചെന്തമിഴ് ഇതിഹാസങ്ങള്‍ വ്യക്തമാക്കുന്നു. കാസര്‍കോട് ജില്ലയില്‍ ഇപ്പോഴും സക്രിയമായി തുടരുന്ന കഴകങ്ങളും താനങ്ങളും മന്‍ റത്തിന്റെ വിദൂര സ്മൃതിയുണര്‍ത്തുന്നു. വൈദിക സംസ്‌കാര കാലഘട്ടത്തില്‍ ഉണ്ടായിരുന്ന സഭയും സമിതിയും സ്ത്രീകള്‍ക്കുള്‍പ്പെടെ വോ
Comments
Post a Comment