Skip to main content

അശ്വതി


അശ്വതി

കാതടപ്പിക്കുന്ന കയ്യടികൾക്കിടയിലേ അശ്വതിയെ എന്നും കണ്ടിട്ടുള്ളു. നിർത്താതെയുള്ള കയ്യടികൾക്കിടയിലൂടെ തലതാഴ്ത്തി വിനയത്തോടെ നടന്നു നീങ്ങി മെഡലുകളും, സമ്മാനങ്ങളും ഓരോന്നോരോന്നായി വാങ്ങി കൂട്ടിയിരുന്ന പെൺകുട്ടി. അശ്വതിയെ വെല്ലുന്ന ഒരു ബ്രെയിൻ സ്കൂളിലോ, ജില്ലയിലോ അന്ന് ഉണ്ടായിരുന്നില്ല. മത്സര പരീക്ഷകളിലെ ഇന്നും തകർക്കപ്പെട്ടിട്ടില്ലാത്ത റെക്കോർഡുകൾ അതിനു സാക്ഷ്യം.
അശ്വതി ശരിക്കും ഒരു അത്ഭുതമായിരുന്നു. എല്ലാ പരീക്ഷകളിലും, ക്വിസ്സ് മത്സരങ്ങളിലും, ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ മത്സരങ്ങളിലും സ്കൂൾ തലം മുതൽ സംസ്ഥാന തലം വരെ ഒന്നാം സ്ഥാനം നേടിയിരുന്ന പെൺകുട്ടി. അശ്വതിയും രണ്ടാം സ്ഥാനക്കാരും തമ്മിലുള്ള അന്തരം എത്തിപ്പെടാൻ കഴിയുന്നതിനുമപ്പുറമായിരുന്നു. എന്നും ഫുൾ മാർക്കോ അതിന് അടുത്തോ ആയിരുന്നു അശ്വതി.
സെവൻത് കഴിഞ്ഞതോടെ അമ്മയുടെ വീട്ടിൽ നിന്നു പഠിച്ചിരുന്ന അശ്വതി അച്ഛന്റെ നാട്ടിലേക്കു പോയി. പിന്നീട് ഇടക്ക് പത്രങ്ങളിൽ ഫോട്ടോ കാണാറുണ്ട്. എന്നാൽ പിന്നീടൊരിക്കലും  നേരിട്ട് കണ്ടിട്ടില്ല. പഠിച്ചു പഠിച്ചു ഒരു ഐ എ സ് ഓഫീസറോ, ലോകം അറിയപ്പെടുന്ന ഒരു സയന്റിസ്റ്റോ ഒക്കെ ആയി അശ്വതി മാറുമെന്ന് എല്ലാർക്കും ഉറപ്പായിരുന്നു.
ഈ അടുത്ത കാലത്തു നാട്ടുകാരനായ ബാംഗളൂരിലെ ഒരു സുഹൃത്തിന്റെ ഫ്ലാറ്റിൽ ഇരിക്കുമ്പോൾ, അവൻ പെട്ടന്ന് ചോദിച്ചു നിനക്ക് അശ്വതിയെ ഓർമയില്ലേ? ഏത് അശ്വതി?? നമ്മുടെ സ്കൂളിലെ സൂപ്പർ ബ്രെയിൻ. അറിയാം, എന്റെ സീനിയർ ആണ്, പല മത്സര പരീക്ഷകളിലും ഒരുമിച്ചു പങ്കെടുത്തിട്ടുണ്ട്.
ഇവിടെ അടുത്ത ബ്ലോക്കിൽ ആണ് അശ്വതിയും ഫാമിലിയും. നമുക്ക് പോയി കാണാം.
ഞങ്ങൾ പോയി കാളിങ് ബെൽ അടിച്ചപ്പോൾ ചിരിച്ചു കൊണ്ട് അശ്വതി വാതിൽ തുറന്നു. കണ്ടപ്പോൾ തന്നെ അശ്വതിയ്ക്കു എന്നെ മനസിലായി, ഭർത്താവിന് പരിചയപ്പെടുത്തി. ആ പഴയ അശ്വതി ഇന്ന് ആരുമല്ല എന്ന്‌ കേട്ടപ്പോൾ എനിക്ക് വല്ലാത്ത നിരാശ തോന്നി. ഉയരങ്ങൾ കീഴടക്കുമെന്ന് ഉറപ്പിച്ചിരുന്ന അശ്വതി ഇന്ന് ഒരു ബിൽഡിംഗ് കോൺട്രാക്ടറുടെ ഭാര്യ മാത്രമായി ഒതുങ്ങി. യാത്ര പറഞ്ഞു ഇറങ്ങുമ്പോൾ ഇളയ കുഞ്ഞിനെ കൈയിൽ എടുത്തു അശ്വതി വീണ്ടും ചിരിച്ചു.കാതടപ്പിക്കുന്ന കയ്യടികൾക്കിടയിലൂടെ നടന്നു നീങ്ങുമ്പോളുള്ള അതെ ചിരി...

Comments

Popular posts from this blog

മന്റ്രം എന്നാല്‍ എന്ത് ????

ഓരോ ഗ്രാമത്തിലും ഓരോ മൈതാനം. അവിടെ ഒരരയാല്‍. അരയാലിന് ചെങ്കല്ലുകൊണ്ടൊരു തറ. ആ തറയുടെ പേരാണ് മന്‍ റം (manram). അരയാല്‍ത്തറയും ചുറ്റുപാടുമുള്ള സ്ഥലവും ചേര്‍ന്ന് മന്‍ റം അഥവാ പൊതുവില്‍ എന്നുകൂടി അറിയപ്പെട്ട പൊതു ഇടം. കേരളത്തിലെ ആദ്യത്തെ പഞ്ചായത്തും ഗ്രാമസഭയും അവിടെയായിരുന്നു. മന്‍ റം ആണ് മലയാളത്തില്‍ മന്നമായത്. 'തറവാടി'ല്‍ പഴയ തറയുമുണ്ട്. പതിനാറോ പതിനേഴോ നൂറ്റാണ്ടുകള്‍ക്കപ്പുറത്ത് മതനിരപേക്ഷവും ജാതിനിരപേക്ഷവുമായി കേരളത്തിലും തെക്കേ ഇന്ത്യയിലാകെയും വളര്‍ന്നുവന്ന തദ്ദേശസ്വയംഭരണ സംവിധാനമായിരുന്നു മന്റം.  സ്ഥാനാര്‍ഥികളും മുന്നണികളും പ്രചാരണവും ചിഹ്നവും വോട്ടെടുപ്പും ഉണ്ടായിരുന്നോ എന്നതിന് തെളിവില്ലെങ്കിലും ഭരണത്തിന്റെ ഏറ്റവും താഴത്തെ ഘടകമായി ഗ്രാമസഭ എ.ഡി. ആദ്യ ശതകങ്ങളില്‍ത്തന്നെ തമിഴകത്തിന്റെ ഭാഗമായ കേരളത്തില്‍ സക്രിയമായിരുന്നുവെന്ന് ചെന്തമിഴ് ഇതിഹാസങ്ങള്‍ വ്യക്തമാക്കുന്നു. കാസര്‍കോട് ജില്ലയില്‍ ഇപ്പോഴും സക്രിയമായി തുടരുന്ന കഴകങ്ങളും താനങ്ങളും മന്‍ റത്തിന്റെ വിദൂര സ്മൃതിയുണര്‍ത്തുന്നു. വൈദിക സംസ്‌കാര കാലഘട്ടത്തില്‍ ഉണ്ടായിരുന്ന സഭയും സമിതിയും സ്ത്രീകള്‍ക്കുള്‍പ്പെടെ വോ

പറയി പെറ്റ പന്തിരു കുലം

ദേശദേശാന്തരങ്ങളുടെ അതിരുകള്‍ ഭേദിച്ച് ഭൂമി ലോകത്തിന്റെ അന്തമില്ലാത്ത സഞ്ചാരപഥങ്ങളില്‍ പുളഞ്ഞു നടന്ന 'യാത്രക്കാരുടെ ഉത്സവതൃഷ്ണകളില്‍ നിന്നാണ്' ലോകത്തിന്റെ ആദിമരൂപ ഭൂപടങ്ങള്‍ നിര്‍മ്മിക്കപ്പെട്ടത്. യാത്രക്കാരും സഞ്ചാരികളും ലോകത്തിന്റെ കാണപ്പെടുന്ന ചമയങ്ങള്‍ കണ്ട് നടന്നപ്പോള്‍ അതീന്ദ്രിയജ്ഞാനികളും അവധൂതന്‍മാരും പ്രപഞ്ചത്തിന്റെ ആന്തരിക പ്രയാണപഥങ്ങളില്‍ അലഞ്ഞുനടന്നു. ചരാചരങ്ങളുടെ മര്‍മകേന്ദ്രങ്ങള്‍ മനസ്സിലാക്കിയ അവധൂതന്‍മാരും അതീന്ദ്രിയജ്ഞാനികളും കാണാത്ത കാഴ്ചകളും കേള്‍ക്കാത്ത വചനങ്ങളും സാന്ദ്രീകരിച്ച പ്രപഞ്ചാസ്തിത്വത്തെ ആത്മാവില്‍ കുടി വെച്ചവരായിരുന്നു. അവര്‍ക്ക് കൂടും കുടുംബവുമുണ്ടായിരുന്നില്ല. പേറും പിറവിയുമുണ്ടായിരുന്നില്ല. അവര്‍ എന്നും ഒറ്റപ്പെട്ടു നടന്ന് ചിത്രശലഭങ്ങളുടെ അദൃശ്യമരണം പോലെ മണ്ണിലേക്കു ലയിച്ചു. അവര്‍ക്ക് വേണ്ടി കരയാനാളുണ്ടായിരുന്നില്ല. ബലിയും ആണ്ട് ശ്രാദ്ധവുമുണ്ടായില്ല. ആ വിധം ആവിര്‍ഭവിക്കുകയും മണ്ണിലലിഞ്ഞു ചേരുകയും ചെയ്ത അതീന്ദ്രിയജ്ഞാനികളുടെ കാലചരിത്രത്തെ അതിശയിപ്പിച്ച അവതാരങ്ങളായിരുന്നു പറയിപെറ്റ പന്തിരുകുലം.  പന്തിരുകുലത്തിന്റെ മാതാപിതാക്കളായ വരരുചിയും പഞ്ചമ

ആൻ റൈസ്

''സാൻഫ്രാൻസിസ്കോവിലെ മൂടൽമഞ്ഞ് നിറഞ്ഞ കുന്നുകളിറങ്ങി ന്യൂ ഓർലിയാൻസിൻ്റെ മാന്ത്രിക വീഥികളിലേക്ക് മമ്മക്കൊപ്പം നടന്നത് ഞാനോർക്കുകയായിരുന്നു. മമ്മ കാണിച്ച് തന്ന കാഴ്ചകൾ, മമ്മ കാണാൻ പഠിപ്പിച്ച നിറമുള്ള സ്വപ്നങ്ങൾ, കാലിഫോർണിയ, അങ്ങനെ ഓരോന്നും. മൊറാലിറ്റികളെ മുഴുവൻ ധിക്കരിക്കാനും ഭ്രാന്തമായ അഭിനിവേശങ്ങൾക്ക് കീഴടങ്ങാനും എന്നെപ്പഠിപ്പിച്ചത് മമ്മയാണ്. സന്തോഷത്തിനുള്ള വഴി സ്വയം കണ്ടെത്താനും, അതിനു വേണ്ടി ഉച്ചത്തിൽ സംസാരിക്കാനും പഠിപ്പിച്ച മമ്മയാണ് ഇന്നെൻ്റെയടുത്ത് ഒന്നും മിണ്ടാതെ കിടക്കുന്നത്. സങ്കടം വന്നു. മമ്മ പക്ഷേ അതൊന്നും വകവെക്കില്ലെന്ന് എനിക്കറിയാം. 19 വർഷങ്ങൾക്കിപ്പുറം മമ്മയ്ക്ക് പപ്പയെ കാണാൻ തോന്നിയിട്ടുണ്ടാവും. നമ്മൾ പൊട്ടിക്കരഞ്ഞാലും മമ്മ പോകും. മെറ്റേരി സെമിത്തേരിയിലെ പപ്പയുടെ കിടപ്പറ വാതിൽ അതാ മമ്മയ്ക്ക് വേണ്ടി തുറന്നിരിക്കുന്നു. ഗുഡ് ബൈ മമ്മാ.'' 2021 ഡിസംബർ 11 ന് ആൻ റൈസ് മടങ്ങുമ്പോൾ ക്രിസ്റ്റഫർ എഴുതിയ കത്താണ്. കവിയും ചിത്രകാരനുമായ സ്റ്റാൻ റൈസിന്റെയും ആനിൻ്റെയും മകൻ, ആദ്യ നോവൽ കൊണ്ടു തന്നെ ന്യൂയോർക്ക് ടൈംസിന്റെ ബെസ്റ്റ് സെല്ലർ പട്ടികയിലെത്തിയ എഴുത്തുകാരൻ, അമേരിക്കൻ ല