Skip to main content

അവൾ


അവൾ

"ഗുഡ് മോർണിംഗ്" (അതിനൊപ്പം ഒരു ചിരിക്കുന്ന സ്മൈലി യും )
അവളുടെ ഈ മെസ്സേജ് ആയിരുന്നു ആ കാലങ്ങളിൽ എന്റെ പ്രഭാതങ്ങൾക്കു നിറം പകർന്നിരുന്നത്. എന്തായിരുന്നു എനിക്ക് അവളോട്?? ഇന്നും എന്റെ മനസ്സിൽ ഉത്തരമില്ലാത്ത ഒരു ചോദ്യമായി അതു കിടക്കുന്നുണ്ട്. സ്നേഹം...? കാമം...?ആരാധന...?പ്രണയം ...?
ഇന്ന് ഞാൻ അവളെ കാണുമ്പോൾ എന്റെ സന്തോഷം ഞാൻ എങ്ങനെയാവും പ്രകടിപ്പിക്കുക എന്ന ത്രില്ലിൽ ആയിരുന്നു ഞാൻ. മരുഭൂമിയിലെ ചൂടിൽ എനിക്കു കുളിരു പകർന്ന നല്ലൊരു സുഹൃത്തായിരുന്നു അവൾ..  പെട്ടന്നൊരു ദിവസം അവൾ ഒന്നും പറയാതെ അങ്ങ് പോയപ്പോൾ... വല്ലാത്ത ഒറ്റപ്പെടലായിരുന്നു.
സ്റ്റേഷനിൽ എത്തിയപ്പോൾ സമയം ആറു മണി. ആറ് പതിനഞ്ചിനേ വണ്ടിയെടുക്കുകയുള്ളു. വണ്ടിയിൽ കയറിയിരുന്ന് ഒന്ന് മയങ്ങാൻ തീരുമാനിച്ചു. വിൻഡോ സീറ്റു നോക്കിയിരുന്നു. കണ്ണടച്ചതും അവളുടെ മുഖം മനസ്സിൽ തെളിഞ്ഞു ആ വട്ടക്കണ്ണും ചെമ്പൻ നിറമുള്ള പാറി പറക്കുന്ന മുടിയും.... പിന്നെ എനിക്കൊരുപാടിഷ്ടമുള്ള ആ ചുണ്ടും.
ഞെട്ടിയുണർന്നത് ചായക്കാരന്റെ ശബ്ദം കേട്ടാണ്. എത്താറായെന്നു തോന്നുന്നു. മുഖമൊന്നു കഴുകി ഡോറിനടുത്തു തന്നെ നിന്നു. സ്റ്റേഷനിൽ ഇറങ്ങി ഓട്ടോപിടിച്ചു നേരെ മാതൃഭൂമി പത്രത്തിന്റെ ഓഫീസിനു മുന്നിൽ ചെന്നിറങ്ങി. നടക്കാവുന്ന ദൂരമേയുള്ളൂ, എന്നാലും അവളെ കാണാനുള്ള ധൃതിയിൽ അതൊന്നുമോർത്തില്ല.
നേരെ ഓഫീസിൽ ചെന്ന് ചോദിച്ചു, അവൾ അങ്ങനെയാ പറഞ്ഞതും വിളിക്കണ്ട എന്നെ കിട്ടില്ല ഓഫീസിൽ വന്നു ചോദിച്ചാൽ മതിയെന്ന്. ഗോവണി കയറി മൂന്നാം നിലയിൽ എത്തിയിട്ടും ഞാൻ കിതച്ചില്ല.... ങേ? അത്ഭുതം... ഒന്ന് രണ്ടടി നടന്നാൽ കിതക്കുന്നു ഞാനാ...
ആ മുറിയിൽ നിറയെ പൂക്കളുടെയും സാഹിത്യകാരന്മാരുടെയും ഒക്കെ ചിത്രങ്ങളായിരുന്നു. അവളെ കാണുമ്പോൾ " എവിടായിരുന്നു ബ്രോ ഈ മൂന്ന് വർഷം ? " എന്നു ചോദിക്കണോ അതോ? എവിടായിരുന്നെടീ നീ ഇത്ര നാൾ...? എന്ന് ചോദിക്കാണോ ? വേണ്ട 'എടി' എന്ന വിളി ചിലപ്പോ ഇഷ്ടായെന്നു വരില്ല... ആകെ കൺഫ്യൂഷൻ അടിച്ചു നിൽക്കുമ്പോ...
"ഹലോ ബ്രോ.."
കേട്ടതും ഞാൻ തിരിഞ്ഞു നോക്കി.
ഒന്നേ നോക്കിയുള്ളൂ...! കണ്ണുകൾക്കു ചുറ്റും കറുപ്പ് നിറം ... പാറി പറക്കുന്ന ചെമ്പൻ മുടിയ്ക്കു പകരം കുറച്ചു കുറ്റി രോമങ്ങൾ ... എനിക്കേറെ ഇഷ്ടപെട്ട ആ ചുണ്ടുകൾ കറുത്തിരിക്കുന്നു.....!!
"ഇത്തിരി ക്ഷീണമുണ്ടല്ലേ മുഖത്ത്?? കീമോ കഴിഞ്ഞേ ഉള്ളു..." ഇതു പറഞ്ഞവൾ ചിരിച്ചു....!
അവളുടെ ആ ചിരിയുടെ മുന്നിൽ ഞാൻ പതറാതെ അടുത്തേയ്ക്കു ചേർന്ന് നിന്നു, "ഇല്ല പെണ്ണേ ഞാൻ നിന്നെ തനിച്ചാക്കില്ല" എന്നു മനസ്സിൽ പറഞ്ഞു  കൊണ്ട്… എന്റെ സങ്കടം.. ഞാൻ അവളുടെ നെറ്റിയിൽ ഒരു ചുംബനമായി നൽകി...
"ഞാൻ വിളിക്കാം " എന്നു പറഞ്ഞു. അവൾ ഒന്നു ചിരിച്ചു....!
ഞാൻ ധൃതിയിൽ വിസിറ്റേഴ്സ് റൂമിൽ നിന്നും ഇറങ്ങി. ഗോവണിപ്പടികളും ഇറങ്ങി താഴെ എത്തി.... ഞാൻ കിതക്കുന്നുണ്ടായിരുന്നു..അപ്പോഴും .....!!!

Comments

Popular posts from this blog

മന്റ്രം എന്നാല്‍ എന്ത് ????

ഓരോ ഗ്രാമത്തിലും ഓരോ മൈതാനം. അവിടെ ഒരരയാല്‍. അരയാലിന് ചെങ്കല്ലുകൊണ്ടൊരു തറ. ആ തറയുടെ പേരാണ് മന്‍ റം (manram). അരയാല്‍ത്തറയും ചുറ്റുപാടുമുള്ള സ്ഥലവും ചേര്‍ന്ന് മന്‍ റം അഥവാ പൊതുവില്‍ എന്നുകൂടി അറിയപ്പെട്ട പൊതു ഇടം. കേരളത്തിലെ ആദ്യത്തെ പഞ്ചായത്തും ഗ്രാമസഭയും അവിടെയായിരുന്നു. മന്‍ റം ആണ് മലയാളത്തില്‍ മന്നമായത്. 'തറവാടി'ല്‍ പഴയ തറയുമുണ്ട്. പതിനാറോ പതിനേഴോ നൂറ്റാണ്ടുകള്‍ക്കപ്പുറത്ത് മതനിരപേക്ഷവും ജാതിനിരപേക്ഷവുമായി കേരളത്തിലും തെക്കേ ഇന്ത്യയിലാകെയും വളര്‍ന്നുവന്ന തദ്ദേശസ്വയംഭരണ സംവിധാനമായിരുന്നു മന്റം.  സ്ഥാനാര്‍ഥികളും മുന്നണികളും പ്രചാരണവും ചിഹ്നവും വോട്ടെടുപ്പും ഉണ്ടായിരുന്നോ എന്നതിന് തെളിവില്ലെങ്കിലും ഭരണത്തിന്റെ ഏറ്റവും താഴത്തെ ഘടകമായി ഗ്രാമസഭ എ.ഡി. ആദ്യ ശതകങ്ങളില്‍ത്തന്നെ തമിഴകത്തിന്റെ ഭാഗമായ കേരളത്തില്‍ സക്രിയമായിരുന്നുവെന്ന് ചെന്തമിഴ് ഇതിഹാസങ്ങള്‍ വ്യക്തമാക്കുന്നു. കാസര്‍കോട് ജില്ലയില്‍ ഇപ്പോഴും സക്രിയമായി തുടരുന്ന കഴകങ്ങളും താനങ്ങളും മന്‍ റത്തിന്റെ വിദൂര സ്മൃതിയുണര്‍ത്തുന്നു. വൈദിക സംസ്‌കാര കാലഘട്ടത്തില്‍ ഉണ്ടായിരുന്ന സഭയും സമിതിയും സ്ത്രീകള്‍ക്കുള്‍പ്പെടെ വോ

പറയി പെറ്റ പന്തിരു കുലം

ദേശദേശാന്തരങ്ങളുടെ അതിരുകള്‍ ഭേദിച്ച് ഭൂമി ലോകത്തിന്റെ അന്തമില്ലാത്ത സഞ്ചാരപഥങ്ങളില്‍ പുളഞ്ഞു നടന്ന 'യാത്രക്കാരുടെ ഉത്സവതൃഷ്ണകളില്‍ നിന്നാണ്' ലോകത്തിന്റെ ആദിമരൂപ ഭൂപടങ്ങള്‍ നിര്‍മ്മിക്കപ്പെട്ടത്. യാത്രക്കാരും സഞ്ചാരികളും ലോകത്തിന്റെ കാണപ്പെടുന്ന ചമയങ്ങള്‍ കണ്ട് നടന്നപ്പോള്‍ അതീന്ദ്രിയജ്ഞാനികളും അവധൂതന്‍മാരും പ്രപഞ്ചത്തിന്റെ ആന്തരിക പ്രയാണപഥങ്ങളില്‍ അലഞ്ഞുനടന്നു. ചരാചരങ്ങളുടെ മര്‍മകേന്ദ്രങ്ങള്‍ മനസ്സിലാക്കിയ അവധൂതന്‍മാരും അതീന്ദ്രിയജ്ഞാനികളും കാണാത്ത കാഴ്ചകളും കേള്‍ക്കാത്ത വചനങ്ങളും സാന്ദ്രീകരിച്ച പ്രപഞ്ചാസ്തിത്വത്തെ ആത്മാവില്‍ കുടി വെച്ചവരായിരുന്നു. അവര്‍ക്ക് കൂടും കുടുംബവുമുണ്ടായിരുന്നില്ല. പേറും പിറവിയുമുണ്ടായിരുന്നില്ല. അവര്‍ എന്നും ഒറ്റപ്പെട്ടു നടന്ന് ചിത്രശലഭങ്ങളുടെ അദൃശ്യമരണം പോലെ മണ്ണിലേക്കു ലയിച്ചു. അവര്‍ക്ക് വേണ്ടി കരയാനാളുണ്ടായിരുന്നില്ല. ബലിയും ആണ്ട് ശ്രാദ്ധവുമുണ്ടായില്ല. ആ വിധം ആവിര്‍ഭവിക്കുകയും മണ്ണിലലിഞ്ഞു ചേരുകയും ചെയ്ത അതീന്ദ്രിയജ്ഞാനികളുടെ കാലചരിത്രത്തെ അതിശയിപ്പിച്ച അവതാരങ്ങളായിരുന്നു പറയിപെറ്റ പന്തിരുകുലം.  പന്തിരുകുലത്തിന്റെ മാതാപിതാക്കളായ വരരുചിയും പഞ്ചമ

ആൻ റൈസ്

''സാൻഫ്രാൻസിസ്കോവിലെ മൂടൽമഞ്ഞ് നിറഞ്ഞ കുന്നുകളിറങ്ങി ന്യൂ ഓർലിയാൻസിൻ്റെ മാന്ത്രിക വീഥികളിലേക്ക് മമ്മക്കൊപ്പം നടന്നത് ഞാനോർക്കുകയായിരുന്നു. മമ്മ കാണിച്ച് തന്ന കാഴ്ചകൾ, മമ്മ കാണാൻ പഠിപ്പിച്ച നിറമുള്ള സ്വപ്നങ്ങൾ, കാലിഫോർണിയ, അങ്ങനെ ഓരോന്നും. മൊറാലിറ്റികളെ മുഴുവൻ ധിക്കരിക്കാനും ഭ്രാന്തമായ അഭിനിവേശങ്ങൾക്ക് കീഴടങ്ങാനും എന്നെപ്പഠിപ്പിച്ചത് മമ്മയാണ്. സന്തോഷത്തിനുള്ള വഴി സ്വയം കണ്ടെത്താനും, അതിനു വേണ്ടി ഉച്ചത്തിൽ സംസാരിക്കാനും പഠിപ്പിച്ച മമ്മയാണ് ഇന്നെൻ്റെയടുത്ത് ഒന്നും മിണ്ടാതെ കിടക്കുന്നത്. സങ്കടം വന്നു. മമ്മ പക്ഷേ അതൊന്നും വകവെക്കില്ലെന്ന് എനിക്കറിയാം. 19 വർഷങ്ങൾക്കിപ്പുറം മമ്മയ്ക്ക് പപ്പയെ കാണാൻ തോന്നിയിട്ടുണ്ടാവും. നമ്മൾ പൊട്ടിക്കരഞ്ഞാലും മമ്മ പോകും. മെറ്റേരി സെമിത്തേരിയിലെ പപ്പയുടെ കിടപ്പറ വാതിൽ അതാ മമ്മയ്ക്ക് വേണ്ടി തുറന്നിരിക്കുന്നു. ഗുഡ് ബൈ മമ്മാ.'' 2021 ഡിസംബർ 11 ന് ആൻ റൈസ് മടങ്ങുമ്പോൾ ക്രിസ്റ്റഫർ എഴുതിയ കത്താണ്. കവിയും ചിത്രകാരനുമായ സ്റ്റാൻ റൈസിന്റെയും ആനിൻ്റെയും മകൻ, ആദ്യ നോവൽ കൊണ്ടു തന്നെ ന്യൂയോർക്ക് ടൈംസിന്റെ ബെസ്റ്റ് സെല്ലർ പട്ടികയിലെത്തിയ എഴുത്തുകാരൻ, അമേരിക്കൻ ല