ഈജിപ്ഷ്യന്‍ ഫറവോ രാജകുമാരന്‍ തൂത്തന്‍ഖാമന്റെ
ആയയുടേതെന്ന് കരുതപ്പെടുന്ന ശവക്കല്ലറ ആദ്യമായി സന്ദര്‍ശകര്‍ക്ക്
തുറന്നുകൊടുക്കുന്നു. തൂത്തന്‍ഖാമനെ വളര്‍ത്തിയ മായ എന്ന അര്‍ധ സഹോദരിയുടെ
ശവക്കല്ലറ ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കണ്ടെത്തിയത്. എന്നാല്‍ തൂത്തന്‍ഖാമന്റെ
കല്ലറയോട് ചേര്‍ന്ന് വളര്‍ത്തമ്മ നെഫര്‍തിതിയുടെ കല്ലറയും നിധിശേഖരമുള്ള
രഹസ്യഅറയുമുണ്ടെന്ന വാദങ്ങളെ തള്ളാനോ ശരിവയ്ക്കാനോ ഇപ്പോഴും പുരാവസ്തു ഗവേഷകര്‍ക്കായിട്ടില്ല.
ശിലാലിഖിതങ്ങളും ചുവര്‍ ചിത്രങ്ങളും കൊണ്ട് അലംകൃതമായ ശവക്കല്ലറയാണ് മായയുടേത്. ഈജിപ്തിലേക്കുള്ള വിനോദസഞ്ചാരികളുടെ കുറവ് പരിഹരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാരിന്റെ പുതിയ നടപടി. ടൂറിസം മുഖ്യ വരുമാനമാര്‍ഗമായ ഈജിപ്തിനെ ഭീകരാക്രമണ ഭീതിയെ തുടര്‍ന്ന് അടുത്തിടെയായി സഞ്ചാരികള്‍ കൈവിട്ടിരുന്നു. സഞ്ചാരികളുടെ വരവ് വീണ്ടും വര്‍ധിപ്പിക്കാന്‍ മായയുടെ ശവക്കല്ലറക്ക് കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
ഈജിപ്ഷ്യന്‍ ഭരണാധികാരികളായിരുന്ന ഫറവോമാരുടെ ശവകൂടീരങ്ങളില്‍ മൃതദേഹത്തിനൊപ്പം അമൂല്യമായ നിധി ശേഖരവും നിക്ഷേപിക്കുന്നത് സാധാരണമായിരുന്നു. ഇത്തരം ശവകുടീരങ്ങള്‍ മോഷ്ടാക്കള്‍ ലക്ഷ്യം വെക്കാതിരിക്കാന്‍ കല്ലറ തുറന്നാല്‍ ദുര്‍മരണപ്പെടുമെന്നും ഫറവോമാരുടെ ശാപത്തിന് ഇരയാകുമെന്നുമുള്ള വിശ്വാസം വ്യാപകമായിരുന്നു.
കല്ലറ തുറക്കാന്‍ ശ്രമിക്കുന്നവരെ പലവിധ കെണികളില്‍ കുടുക്കി കൊലപ്പെടുത്തുന്ന മമ്മി സിനിമകള്‍ക്ക് പ്രചോദനമായത് തൂത്തന്‍ഖാമന്റെ ശവക്കല്ലറയായിരുന്നു. 1922ല്‍ തൂത്തന്‍ഖാമന്റെ ശവക്കല്ലറ കണ്ടെത്തിയ ബ്രിട്ടീഷുകാരനായ ഹവാര്‍ഡ് കാര്‍ട്ടറുടെ സംഘത്തിലുണ്ടായിരുന്നവരില്‍ പലരും ദുരൂഹമായി കൊല്ലപ്പെടുകയോ ആത്മഹത്യ ചെയ്യുകയോ ചെയ്തിരുന്നു. അന്ധവിശ്വാസങ്ങള്‍ പലതാണെങ്കിലും തൂത്തന്‍ഖാമന്റെ ശവകുടീരം കണ്ടെത്താന്‍ നേതൃത്വം നല്‍കിയ ഹവാര്‍ഡ് കാര്‍ട്ടറെ മാത്രം ഒന്നും വേട്ടയാടിയില്ല. അറുപത്തഞ്ചാം വയസില്‍ വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ മരണം.
ഈജിപ്ത് ഭരിച്ചിരുന്ന പതിനെട്ടാം രാജവംശത്തിലെ അവസാന ഫറവോയായിരുന്നു തൂത്തന്‍ഖാമന്‍. ബിസി 1322ല്‍ പത്തൊമ്പതാം വയസില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച അദ്ദേഹത്തിന്റെ കല്ലറ തുറന്നപ്പോള്‍ 11 കിലോ സ്വര്‍ണ്ണത്തില്‍ പൊതിഞ്ഞ മുഖംമൂടിയും സ്വര്‍ണശവപ്പെട്ടിയും വിലമതിക്കാനാവാത്ത രത്‌നങ്ങളും സ്വര്‍ണ്ണശേഖരവും കണ്ടെത്തിയിരുന്നു. ഇതോടെ പുരാവസ്തുഗവേഷകരും നിധിതേടുന്ന ഭാഗ്യാന്വേഷികളും ഈജിപ്തിലേക്ക് പ്രവഹിച്ചു. തൂത്തന്‍ഖാമന്റെ ശവക്കല്ലറയുടെ കണ്ടുപിടുത്തവും തുടര്‍ന്ന് പ്രചരിച്ച കഥകളും ഹോളിവുഡ് സിനിമകളുമാണ് ഈജിപ്തിലേക്ക് വിനോദ സഞ്ചാരികളുടെ പ്രവാഹം സൃഷ്ടിച്ചത്. തൂത്തന്‍ഖാമന്റെ ആയയുടെ ശവക്കല്ലറയും ഇത്തരത്തില്‍ സഞ്ചാരികളെ ആകര്‍ഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മായയുടെ ശവക്കല്ലറക്ക് പുറത്ത് കൊത്തിവെച്ച രൂപങ്ങളില്‍ ഒരു രാജ്ഞി കുഞ്ഞിനെ മുലയൂട്ടുന്ന രൂപവുമുണ്ട്. ഈ കുട്ടി തൂത്തെന്‍ഖാമനാണെന്നും രാജ്ഞി മായയാണെന്നുമാണ് കരുതുന്നത്. ഫ്രഞ്ച് പുരാവസ്തു ഗവേഷകന്‍ അലെന്‍ സിവിയാണ് 1996ല്‍ മായയുടെ ശവക്കല്ലറ കണ്ടെത്തുന്നത്. കൈയ്‌റോയില്‍ നിന്നും 20 കിലോമീറ്റര്‍ തെക്കുമാറിയാണ് ശവക്കല്ലറ. ഫറവോ അക്കെനാറ്റെന്റേയും രാജ്ഞി നെഫര്‍തിതിയുടേയും മകളാണ് മായയെന്ന് 2010ല്‍ ഡിഎന്‍എ ടെസ്റ്റിലൂടെ തെളിയിക്കപ്പെട്ടിരുന്നു. അധികാരമേറ്റെടുത്ത് ഒമ്പതാം വര്‍ഷത്തില്‍ മരിച്ച തൂത്തെന്‍ഖാമന്റെ പിതാവാണ് അക്കെനാറ്റെന്‍ എന്ന് തെളിഞ്ഞിട്ടുണ്ട്. എന്നാല്‍ നെഫര്‍തിതി അല്ല തൂത്തന്‍ഖാമന്റെ മാതാവ്.
ദുരൂഹതകളുടെ കേന്ദ്രമായാണ് തൂത്തന്‍ഖാമന്റെ ശവക്കല്ലറ അറിയപ്പെടുന്നത്. മൂവായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ദുരൂഹമായി മരണപ്പെട്ട തൂത്തന്‍ഖാമന്റെ മമ്മി രൂപത്തിലുള്ള ശരീരത്തിനൊപ്പം നിര്‍ബന്ധിതമായി അടക്കപ്പെട്ട ഭടന്മാരുടെ അവശിഷ്ടങ്ങളും ലഭിച്ചിരുന്നു. തൂത്തന്‍ഖാമന്റെ ശവകൂടീരത്തില്‍ അമൂല്യ രത്‌നങ്ങള്‍ അടങ്ങിയ രഹസ്യ അറയുണ്ടെന്ന് വലിയൊരു വിഭാഗം പുരാവസ്തു ഗവേഷകര്‍ ഇപ്പോഴും കരുതുന്നുണ്ട്.
ശിലാലിഖിതങ്ങളും ചുവര്‍ ചിത്രങ്ങളും കൊണ്ട് അലംകൃതമായ ശവക്കല്ലറയാണ് മായയുടേത്. ഈജിപ്തിലേക്കുള്ള വിനോദസഞ്ചാരികളുടെ കുറവ് പരിഹരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാരിന്റെ പുതിയ നടപടി. ടൂറിസം മുഖ്യ വരുമാനമാര്‍ഗമായ ഈജിപ്തിനെ ഭീകരാക്രമണ ഭീതിയെ തുടര്‍ന്ന് അടുത്തിടെയായി സഞ്ചാരികള്‍ കൈവിട്ടിരുന്നു. സഞ്ചാരികളുടെ വരവ് വീണ്ടും വര്‍ധിപ്പിക്കാന്‍ മായയുടെ ശവക്കല്ലറക്ക് കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
ഈജിപ്ഷ്യന്‍ ഭരണാധികാരികളായിരുന്ന ഫറവോമാരുടെ ശവകൂടീരങ്ങളില്‍ മൃതദേഹത്തിനൊപ്പം അമൂല്യമായ നിധി ശേഖരവും നിക്ഷേപിക്കുന്നത് സാധാരണമായിരുന്നു. ഇത്തരം ശവകുടീരങ്ങള്‍ മോഷ്ടാക്കള്‍ ലക്ഷ്യം വെക്കാതിരിക്കാന്‍ കല്ലറ തുറന്നാല്‍ ദുര്‍മരണപ്പെടുമെന്നും ഫറവോമാരുടെ ശാപത്തിന് ഇരയാകുമെന്നുമുള്ള വിശ്വാസം വ്യാപകമായിരുന്നു.
കല്ലറ തുറക്കാന്‍ ശ്രമിക്കുന്നവരെ പലവിധ കെണികളില്‍ കുടുക്കി കൊലപ്പെടുത്തുന്ന മമ്മി സിനിമകള്‍ക്ക് പ്രചോദനമായത് തൂത്തന്‍ഖാമന്റെ ശവക്കല്ലറയായിരുന്നു. 1922ല്‍ തൂത്തന്‍ഖാമന്റെ ശവക്കല്ലറ കണ്ടെത്തിയ ബ്രിട്ടീഷുകാരനായ ഹവാര്‍ഡ് കാര്‍ട്ടറുടെ സംഘത്തിലുണ്ടായിരുന്നവരില്‍ പലരും ദുരൂഹമായി കൊല്ലപ്പെടുകയോ ആത്മഹത്യ ചെയ്യുകയോ ചെയ്തിരുന്നു. അന്ധവിശ്വാസങ്ങള്‍ പലതാണെങ്കിലും തൂത്തന്‍ഖാമന്റെ ശവകുടീരം കണ്ടെത്താന്‍ നേതൃത്വം നല്‍കിയ ഹവാര്‍ഡ് കാര്‍ട്ടറെ മാത്രം ഒന്നും വേട്ടയാടിയില്ല. അറുപത്തഞ്ചാം വയസില്‍ വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ മരണം.
ഈജിപ്ത് ഭരിച്ചിരുന്ന പതിനെട്ടാം രാജവംശത്തിലെ അവസാന ഫറവോയായിരുന്നു തൂത്തന്‍ഖാമന്‍. ബിസി 1322ല്‍ പത്തൊമ്പതാം വയസില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച അദ്ദേഹത്തിന്റെ കല്ലറ തുറന്നപ്പോള്‍ 11 കിലോ സ്വര്‍ണ്ണത്തില്‍ പൊതിഞ്ഞ മുഖംമൂടിയും സ്വര്‍ണശവപ്പെട്ടിയും വിലമതിക്കാനാവാത്ത രത്‌നങ്ങളും സ്വര്‍ണ്ണശേഖരവും കണ്ടെത്തിയിരുന്നു. ഇതോടെ പുരാവസ്തുഗവേഷകരും നിധിതേടുന്ന ഭാഗ്യാന്വേഷികളും ഈജിപ്തിലേക്ക് പ്രവഹിച്ചു. തൂത്തന്‍ഖാമന്റെ ശവക്കല്ലറയുടെ കണ്ടുപിടുത്തവും തുടര്‍ന്ന് പ്രചരിച്ച കഥകളും ഹോളിവുഡ് സിനിമകളുമാണ് ഈജിപ്തിലേക്ക് വിനോദ സഞ്ചാരികളുടെ പ്രവാഹം സൃഷ്ടിച്ചത്. തൂത്തന്‍ഖാമന്റെ ആയയുടെ ശവക്കല്ലറയും ഇത്തരത്തില്‍ സഞ്ചാരികളെ ആകര്‍ഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മായയുടെ ശവക്കല്ലറക്ക് പുറത്ത് കൊത്തിവെച്ച രൂപങ്ങളില്‍ ഒരു രാജ്ഞി കുഞ്ഞിനെ മുലയൂട്ടുന്ന രൂപവുമുണ്ട്. ഈ കുട്ടി തൂത്തെന്‍ഖാമനാണെന്നും രാജ്ഞി മായയാണെന്നുമാണ് കരുതുന്നത്. ഫ്രഞ്ച് പുരാവസ്തു ഗവേഷകന്‍ അലെന്‍ സിവിയാണ് 1996ല്‍ മായയുടെ ശവക്കല്ലറ കണ്ടെത്തുന്നത്. കൈയ്‌റോയില്‍ നിന്നും 20 കിലോമീറ്റര്‍ തെക്കുമാറിയാണ് ശവക്കല്ലറ. ഫറവോ അക്കെനാറ്റെന്റേയും രാജ്ഞി നെഫര്‍തിതിയുടേയും മകളാണ് മായയെന്ന് 2010ല്‍ ഡിഎന്‍എ ടെസ്റ്റിലൂടെ തെളിയിക്കപ്പെട്ടിരുന്നു. അധികാരമേറ്റെടുത്ത് ഒമ്പതാം വര്‍ഷത്തില്‍ മരിച്ച തൂത്തെന്‍ഖാമന്റെ പിതാവാണ് അക്കെനാറ്റെന്‍ എന്ന് തെളിഞ്ഞിട്ടുണ്ട്. എന്നാല്‍ നെഫര്‍തിതി അല്ല തൂത്തന്‍ഖാമന്റെ മാതാവ്.
ദുരൂഹതകളുടെ കേന്ദ്രമായാണ് തൂത്തന്‍ഖാമന്റെ ശവക്കല്ലറ അറിയപ്പെടുന്നത്. മൂവായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ദുരൂഹമായി മരണപ്പെട്ട തൂത്തന്‍ഖാമന്റെ മമ്മി രൂപത്തിലുള്ള ശരീരത്തിനൊപ്പം നിര്‍ബന്ധിതമായി അടക്കപ്പെട്ട ഭടന്മാരുടെ അവശിഷ്ടങ്ങളും ലഭിച്ചിരുന്നു. തൂത്തന്‍ഖാമന്റെ ശവകൂടീരത്തില്‍ അമൂല്യ രത്‌നങ്ങള്‍ അടങ്ങിയ രഹസ്യ അറയുണ്ടെന്ന് വലിയൊരു വിഭാഗം പുരാവസ്തു ഗവേഷകര്‍ ഇപ്പോഴും കരുതുന്നുണ്ട്.
Comments
Post a Comment