Skip to main content

നോട്ട്പാഡ് ഉപയോഗിച്ച് ഫയലുകള്‍ ലോക്ക് ചെയ്യാം...

ഇന്ന് ഞാന്‍ ഇവിടെ നിങ്ങളുമായി പങ്ക് വെയ്ക്കുന്നത് നോട്ട്പാഡ് ഉപയോഗിച്ച് എങ്ങനെ ഫയലുകളും ഫോള്‍ഡറുകളും ലോക്ക് ചെയ്യാം എന്നതാണ്. ഈ ട്രിക്ക് ഉപയോഗിച്ച് നമുക്ക് ഏത് ഫയലുകളും, ഫോള്‍ഡറുകളും സുരക്ഷിതമായി ഒളിപ്പിക്കാം. പാസ് വേര്‍ഡോട് കൂടിത്തന്നെ. ഇതിന് മറ്റു സോഫ്റ്റ് വെയറുകള്‍ ഒന്നും തന്നെ ഉപയോഗിക്കണ്ട എന്നത് കൊണ്ട് ഏറ്റവും ലളിതമായും സുരക്ഷിതമായും മറ്റാര്‍ക്കും കണ്ടുപിടിക്കാന്‍ കഴിയാത്തവണ്ണം ഫയലുകള്‍ ലോക്ക് ചെയ്ത് വെയ്ക്കാം.

ആദ്യമായി Start -> All Programs -> Accessories -> Notepad എന്ന ക്രമത്തില്‍ നോട്ട്പാഡ് ഓപ്പണ്‍ ചെയ്യുക. ശേഷം താഴെ കാണുന്ന കോഡ് അതേ പോലെ നോട്ട്പാഡിലേയ്ക്ക് കോപ്പി ചെയ്തിടുക.

cls
@ECHO OFF
title Folder Locker Brought to u by cyberspace00.blogspot.in
if EXIST "Control Panel.{21EC2020-3AEA-1069-A2DD-08002B30309D}" goto UNLOCK
if NOT EXIST Locker goto MDLOCKER
:CONFIRM
echo Are you sure and want to Lock the folder(Y/N)
set/p "cho=>"
if %cho%==Y goto LOCK
if %cho%==y goto LOCK
if %cho%==n goto END
if %cho%==N goto END
echo Invalid choice.
goto CONFIRM
:LOCK
ren Locker "Control Panel.{21EC2020-3AEA-1069-A2DD-08002B30309D}"
attrib +h +s "Control Panel.{21EC2020-3AEA-1069-A2DD-08002B30309D}"
echo Folder locked successfuly
goto End
 :UNLOCK
echo Enter password to Unlock folder
set/p "pass=>"
if NOT %pass%==mufeed goto FAIL
attrib -h -s "Control Panel.{21EC2020-3AEA-1069-A2DD-08002B30309D}"
ren "Control Panel.{21EC2020-3AEA-1069-A2DD-08002B30309D}" Locker
echo Folder Unlocked successfully
goto End
:FAIL
echo Invalid password
goto end
:MDLOCKER
md Locker
echo Locker created successfully
goto End
:End





നമുക്ക് വേണ്ട പാസ് വേഡ് ഇവിടെ നിന്ന് തന്നെ മാറ്റാന്‍ സാധിക്കും. അതിനായി “if NOT %pass%==mufeed goto FAIL“  ഈ വരിയിലെ mufeed മാത്രം മാറ്റി ആവശ്യമുള്ള പാസ് വേഡ് നല്‍കുക. ഒരുദാഹരണം താഴെ,



ശേഷം ഫയല്‍ സേവ് ചെയ്യുക. സേവ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യം, പേരിന്‍റെ അവസാനം .bat എന്ന് കൂടി ചേര്‍ക്കുക.



തുടര്‍ന്ന് സേവ് ബട്ടണ്‍ ക്ലിക്ക് ചെയ്ത് സേവ് ചെയ്യുക.

ഇപ്പോള്‍ നമ്മള്‍ സേവ് ചെയ്തത് .bat എന്ന ഫോര്‍മാറ്റിലാണ്. എന്നാല്‍ മറ്റുള്ളവര്‍ക്ക് ഈ ഫയല്‍ എളുപ്പത്തില്‍ എഡിറ്റ് ചെയ്യാനും, പാസ് വേഡ് കണ്ടെത്താനും സാധിക്കും. അത് തടയാന്‍ വേണ്ടി ഈ ഫയലിനെ ഒരു exe ഫയല്‍ ആക്കി കണ്‍വെര്‍ട്ട് ചെയ്യുകയാണ് വേണ്ടത്. താഴെ ഡൌണ്‍ലോഡ് ബട്ടണ്‍ ക്ലിക്ക് ചെയ്ത് കണ്‍വര്‍ട്ടര്‍ ഡൌണ്‍ലോഡ് ചെയ്യാം.


ശേഷം പ്രോഗ്രാം ഓപ്പണ്‍ ചെയ്യുക. 


Browse ബട്ടണ്‍ ക്ലിക്ക് ചെയ്യുക.

നേരത്തെ സേവ് ചെയ്ത് വെച്ച് ബാച് ഫയല്‍ സെലക്റ്റ് ചെയ്ത് ഓപ്പണ്‍ ക്ലിക്ക് ചെയ്യുക.




Compile ബട്ടണ്‍ ക്ലിക്ക് ചെയ്യുക.

ഇപ്പോള്‍ ബാച് ഫയലിന്‍റെ കൂടെത്തന്നെ മറ്റൊരു ഇ.എക്സ്.സി ഫയലും കൂടെ കാണാം. ഇനി ബാച് ഫയല്‍ ഡിലീറ്റ് ചെയ്യാവുന്നതാണ്.

ഇനി ഈ exe ഫയല്‍ ഓപ്പണ്‍ ചെയ്യാം.

ഫയല്‍ ഓപ്പണ്‍ ചെയ്ത് കഴിയുമ്പോള്‍ Locker എന്ന ഒരു ഫോള്‍ഡര്‍ തനിയേ ഉണ്ടാകും.

ഈ ഫോള്‍ഡറിലേക്ക് നമുക്ക് ലോക്ക് ചെയ്യേണ്ട ഫയലുകളും ഫോള്‍ഡറുകളും കോപ്പി ചെയ്തിടുക. ശേഷം file hider ഒന്നു കൂടെ ഓപ്പണ്‍ ചെയ്യുക.


y എന്ന് ടൈപ്പ് ചെയ്ത് എന്‍റര്‍ കീ അമര്‍ത്തുക. 

അപ്പോള്‍ ലോക്കര്‍ എന്ന ഫോള്‍ഡര്‍ ഹൈഡ് ആയിട്ടുണ്ടാകും.

ഇനി ലോക്ക് ചെയ്ത ഫയലുകള്‍ കാണണമെങ്കില്‍  file hider എന്ന ഫയല്‍ തുറന്ന് പാസ് വേഡ് ടൈപ്പ് ചെയ്ത് എന്‍റര്‍ അമര്‍ത്തിയാല്‍ മതിയാകും.



ഇങ്ങനെ ചെയ്യുമ്പോള്‍ ലോക്കര്‍ ഫോള്‍ഡര്‍ വീണ്ടും പ്രത്യക്ഷമാവുകയും ആവശ്യമുള്ള ഫയലുകള്‍ കൈകാര്യം ചെയ്യാനും പുതിയവ കോപ്പി ചെയ്യാനും ഒക്കെ കഴിയും, തുടര്‍ന്ന് ഈ ഫയല്‍ തുറന്ന് y എന്ന് ടൈപ്പ് ചെയ്ത് എന്‍റര്‍ ചെയ്താല്‍ മാത്രം മതി ലോക്കര്‍ ഹൈഡ് ആവാന്‍....

Comments

Popular posts from this blog

മന്റ്രം എന്നാല്‍ എന്ത് ????

ഓരോ ഗ്രാമത്തിലും ഓരോ മൈതാനം. അവിടെ ഒരരയാല്‍. അരയാലിന് ചെങ്കല്ലുകൊണ്ടൊരു തറ. ആ തറയുടെ പേരാണ് മന്‍ റം (manram). അരയാല്‍ത്തറയും ചുറ്റുപാടുമുള്ള സ്ഥലവും ചേര്‍ന്ന് മന്‍ റം അഥവാ പൊതുവില്‍ എന്നുകൂടി അറിയപ്പെട്ട പൊതു ഇടം. കേരളത്തിലെ ആദ്യത്തെ പഞ്ചായത്തും ഗ്രാമസഭയും അവിടെയായിരുന്നു. മന്‍ റം ആണ് മലയാളത്തില്‍ മന്നമായത്. 'തറവാടി'ല്‍ പഴയ തറയുമുണ്ട്. പതിനാറോ പതിനേഴോ നൂറ്റാണ്ടുകള്‍ക്കപ്പുറത്ത് മതനിരപേക്ഷവും ജാതിനിരപേക്ഷവുമായി കേരളത്തിലും തെക്കേ ഇന്ത്യയിലാകെയും വളര്‍ന്നുവന്ന തദ്ദേശസ്വയംഭരണ സംവിധാനമായിരുന്നു മന്റം.  സ്ഥാനാര്‍ഥികളും മുന്നണികളും പ്രചാരണവും ചിഹ്നവും വോട്ടെടുപ്പും ഉണ്ടായിരുന്നോ എന്നതിന് തെളിവില്ലെങ്കിലും ഭരണത്തിന്റെ ഏറ്റവും താഴത്തെ ഘടകമായി ഗ്രാമസഭ എ.ഡി. ആദ്യ ശതകങ്ങളില്‍ത്തന്നെ തമിഴകത്തിന്റെ ഭാഗമായ കേരളത്തില്‍ സക്രിയമായിരുന്നുവെന്ന് ചെന്തമിഴ് ഇതിഹാസങ്ങള്‍ വ്യക്തമാക്കുന്നു. കാസര്‍കോട് ജില്ലയില്‍ ഇപ്പോഴും സക്രിയമായി തുടരുന്ന കഴകങ്ങളും താനങ്ങളും മന്‍ റത്തിന്റെ വിദൂര സ്മൃതിയുണര്‍ത്തുന്നു. വൈദിക സംസ്‌കാര കാലഘട്ടത്തില്‍ ഉണ്ടായിരുന്ന സഭയും സമിതിയും സ്ത്രീകള്‍ക്കുള്‍പ്പെടെ വോ

പറയി പെറ്റ പന്തിരു കുലം

ദേശദേശാന്തരങ്ങളുടെ അതിരുകള്‍ ഭേദിച്ച് ഭൂമി ലോകത്തിന്റെ അന്തമില്ലാത്ത സഞ്ചാരപഥങ്ങളില്‍ പുളഞ്ഞു നടന്ന 'യാത്രക്കാരുടെ ഉത്സവതൃഷ്ണകളില്‍ നിന്നാണ്' ലോകത്തിന്റെ ആദിമരൂപ ഭൂപടങ്ങള്‍ നിര്‍മ്മിക്കപ്പെട്ടത്. യാത്രക്കാരും സഞ്ചാരികളും ലോകത്തിന്റെ കാണപ്പെടുന്ന ചമയങ്ങള്‍ കണ്ട് നടന്നപ്പോള്‍ അതീന്ദ്രിയജ്ഞാനികളും അവധൂതന്‍മാരും പ്രപഞ്ചത്തിന്റെ ആന്തരിക പ്രയാണപഥങ്ങളില്‍ അലഞ്ഞുനടന്നു. ചരാചരങ്ങളുടെ മര്‍മകേന്ദ്രങ്ങള്‍ മനസ്സിലാക്കിയ അവധൂതന്‍മാരും അതീന്ദ്രിയജ്ഞാനികളും കാണാത്ത കാഴ്ചകളും കേള്‍ക്കാത്ത വചനങ്ങളും സാന്ദ്രീകരിച്ച പ്രപഞ്ചാസ്തിത്വത്തെ ആത്മാവില്‍ കുടി വെച്ചവരായിരുന്നു. അവര്‍ക്ക് കൂടും കുടുംബവുമുണ്ടായിരുന്നില്ല. പേറും പിറവിയുമുണ്ടായിരുന്നില്ല. അവര്‍ എന്നും ഒറ്റപ്പെട്ടു നടന്ന് ചിത്രശലഭങ്ങളുടെ അദൃശ്യമരണം പോലെ മണ്ണിലേക്കു ലയിച്ചു. അവര്‍ക്ക് വേണ്ടി കരയാനാളുണ്ടായിരുന്നില്ല. ബലിയും ആണ്ട് ശ്രാദ്ധവുമുണ്ടായില്ല. ആ വിധം ആവിര്‍ഭവിക്കുകയും മണ്ണിലലിഞ്ഞു ചേരുകയും ചെയ്ത അതീന്ദ്രിയജ്ഞാനികളുടെ കാലചരിത്രത്തെ അതിശയിപ്പിച്ച അവതാരങ്ങളായിരുന്നു പറയിപെറ്റ പന്തിരുകുലം.  പന്തിരുകുലത്തിന്റെ മാതാപിതാക്കളായ വരരുചിയും പഞ്ചമ

ആൻ റൈസ്

''സാൻഫ്രാൻസിസ്കോവിലെ മൂടൽമഞ്ഞ് നിറഞ്ഞ കുന്നുകളിറങ്ങി ന്യൂ ഓർലിയാൻസിൻ്റെ മാന്ത്രിക വീഥികളിലേക്ക് മമ്മക്കൊപ്പം നടന്നത് ഞാനോർക്കുകയായിരുന്നു. മമ്മ കാണിച്ച് തന്ന കാഴ്ചകൾ, മമ്മ കാണാൻ പഠിപ്പിച്ച നിറമുള്ള സ്വപ്നങ്ങൾ, കാലിഫോർണിയ, അങ്ങനെ ഓരോന്നും. മൊറാലിറ്റികളെ മുഴുവൻ ധിക്കരിക്കാനും ഭ്രാന്തമായ അഭിനിവേശങ്ങൾക്ക് കീഴടങ്ങാനും എന്നെപ്പഠിപ്പിച്ചത് മമ്മയാണ്. സന്തോഷത്തിനുള്ള വഴി സ്വയം കണ്ടെത്താനും, അതിനു വേണ്ടി ഉച്ചത്തിൽ സംസാരിക്കാനും പഠിപ്പിച്ച മമ്മയാണ് ഇന്നെൻ്റെയടുത്ത് ഒന്നും മിണ്ടാതെ കിടക്കുന്നത്. സങ്കടം വന്നു. മമ്മ പക്ഷേ അതൊന്നും വകവെക്കില്ലെന്ന് എനിക്കറിയാം. 19 വർഷങ്ങൾക്കിപ്പുറം മമ്മയ്ക്ക് പപ്പയെ കാണാൻ തോന്നിയിട്ടുണ്ടാവും. നമ്മൾ പൊട്ടിക്കരഞ്ഞാലും മമ്മ പോകും. മെറ്റേരി സെമിത്തേരിയിലെ പപ്പയുടെ കിടപ്പറ വാതിൽ അതാ മമ്മയ്ക്ക് വേണ്ടി തുറന്നിരിക്കുന്നു. ഗുഡ് ബൈ മമ്മാ.'' 2021 ഡിസംബർ 11 ന് ആൻ റൈസ് മടങ്ങുമ്പോൾ ക്രിസ്റ്റഫർ എഴുതിയ കത്താണ്. കവിയും ചിത്രകാരനുമായ സ്റ്റാൻ റൈസിന്റെയും ആനിൻ്റെയും മകൻ, ആദ്യ നോവൽ കൊണ്ടു തന്നെ ന്യൂയോർക്ക് ടൈംസിന്റെ ബെസ്റ്റ് സെല്ലർ പട്ടികയിലെത്തിയ എഴുത്തുകാരൻ, അമേരിക്കൻ ല