Skip to main content

തുറന്ന കത്ത്

പ്രായപൂർത്തിയായിട്ടില്ല അല്ലേ?

എന്നാൽ സ്വന്തം അമ്മയെ വരെ ബലാൽസംഗം ചെയ്തോളൂ. ആരും ഒന്നും ചെയ്യില്ലാട്ടോ ഈ നാട്ടിൽ..! ജനിച്ചു വീണ പിഞ്ചുകുഞ്ഞിനെ മുതൽ സ്വന്തം ചോരയിൽ പിറന്നതിനെ വരെ എന്തു ലൈംഗീക വൈകൃതത്തിനും വിധേയമാക്കാം. ഒരു പുല്ലുനിയമങ്ങളും നിങ്ങളെ ഒന്നും ചെയ്യില്ല!!

ജ്യോതിസിംഗ്‌ എന്ന മെഡിക്കൽ വിദ്യാർത്ഥിനിയെ ഓടിക്കൊണ്ടിരുന്ന ബസ്സിൽ വച്ചു അതിക്രൂരമായി ബലാൽസംഗം ചെയ്തും ആന്തരീകാവയവങ്ങൾ തകർത്തും ജീവച്ഛവമാക്കി രസിച്ച നാലുപേരിൽ ഒരുത്തനെ വെറുതെ വിട്ടിരിക്കുന്നു!

ജനനേന്ദ്രിയത്തിൽ ജാക്കി ലിവർ കുത്തിക്കയറ്റി വലിച്ചെടുത്ത ചോരയ്ക്കൊപ്പം ആന്തരീകാവയവങ്ങളും കൂടി വലുച്ചെടുത്ത്‌ ഏതു നരാധമന്റേയും കരൾ പിളർക്കുന്ന അലറിക്കരച്ചിൽ കേട്ട്‌ പൊട്ടിച്ചിരിച്ച കാപാലികനു പ്രായ പൂർത്തിയായിട്ടില്ലത്രേ!!

എന്നെ ഏറ്റവുമധികം പീഡൊപ്പിച്ചത്‌ ഇവനാണു എന്നു പറഞ്ഞ അവളുടെ മരണമൊഴിക്കു പുല്ലുവില! സ്വന്തം കുഞ്ഞിന്റെ കാലിൽ ഒരു മുള്ളുതറച്ചാൽ പോലും ഒരമ്മക്കു സഹിക്കാൻ കഴിയില്ല. നാലു കാപലികർ ചെർന്നു അവയവങ്ങളോരോന്നായി തച്ചുടച്ച അവളെ കണ്ട്‌ ആ അമ്മ കരഞ്ഞ കരച്ചിലിനു ഈ നാട്ടിൽ പുല്ലുവില!
നിർഭയ എന്ന ആ മിടുക്കികുട്ടിയുടെ നീതിക്കുവേണ്ടി പൊരുതിയ ഭാരതത്തിലെ മുഴുവൻ ജനങ്ങളുടേയും മനസ്സാക്ഷിക്കും വികാരത്തിനും പുല്ലുവില!

എന്റെ ജന്മ്മ നാടേ നമസ്കാരം!!

മരണ ശേഷവും ഇരകളെ ക്രൂരമായിത്തന്നെ പീഡിപ്പിച്ചതിനു...,

ഓരോ സൽമാൻ ഖാന്മാരും ഹേമമാലിനി മാരും പാവങ്ങളെ കാറിടിച്ച്‌ കൊല്ലുന്നതു കണ്ട്‌ ചിരിക്കുന്നതിനു...,

ഓരോ ദളിതരും ചുട്ടുകൊല്ലപ്പെടുമ്പോൾ തെരുവു പട്ടികളുടെ പോലും വിലനൽകാത്തതിനു...,

ഓരോ നിമിഷവും സൗമ്യമാർ കൊല്ലപ്പെടുമ്പോൽ ഗോവിന്ദച്ചാമിമാരെ തീറ്റിപ്പോറ്റി സംരക്ഷിക്കുന്നതിനു...,

പണമുള്ളവനു മാത്രമായി നിയമങ്ങളും നീതിയും ഉണ്ടാകിയതിനു...,

സ്തുതി!

ലിംഗനിർ ണ്ണയം നടത്താനുള്ള അവകാശം ദയവായി തിരിച്ചു നൽകുക! ഓരോ ചുവടുവയ്പ്പിലും പ്രതീക്ഷകളും സ്വപ്നങ്ങളും കൊടുത്ത്‌ വളർത്തിവലുതാക്കിയിട്ട്‌ നരാധമന്മാർ കൊന്നൊടുക്കുന്നതു കാണുന്നതിനേക്കാൾ ഭേദം ഞങ്ങൾ തന്നെ ഗർഭപാത്രത്തിൽ വച്ചു കൊല്ലുന്നതല്ലേ...?!

നിർഭയ, നീയെന്റെ ആരുമല്ലായിരിക്കാം...
അങ്ങനല്ല നീയെന്റെ എല്ലാരുമാണു. എന്റെ അനുജത്തി, എന്റെ അയൽക്കാരി, എന്റെ കൂട്ടുകാരി, എന്റെ മകൾ...ഭാരതത്തിലെ ഓരോ പെണ്ണിന്റേയും പ്രതീകമാണു നീ...!

മരിച്ചിട്ടും നീതികിട്ടാത്ത രക്ത്തപുഷ്പമേ മാപ്പ്‌!!

Comments

Popular posts from this blog

മന്റ്രം എന്നാല്‍ എന്ത് ????

ഓരോ ഗ്രാമത്തിലും ഓരോ മൈതാനം. അവിടെ ഒരരയാല്‍. അരയാലിന് ചെങ്കല്ലുകൊണ്ടൊരു തറ. ആ തറയുടെ പേരാണ് മന്‍ റം (manram). അരയാല്‍ത്തറയും ചുറ്റുപാടുമുള്ള സ്ഥലവും ചേര്‍ന്ന് മന്‍ റം അഥവാ പൊതുവില്‍ എന്നുകൂടി അറിയപ്പെട്ട പൊതു ഇടം. കേരളത്തിലെ ആദ്യത്തെ പഞ്ചായത്തും ഗ്രാമസഭയും അവിടെയായിരുന്നു. മന്‍ റം ആണ് മലയാളത്തില്‍ മന്നമായത്. 'തറവാടി'ല്‍ പഴയ തറയുമുണ്ട്. പതിനാറോ പതിനേഴോ നൂറ്റാണ്ടുകള്‍ക്കപ്പുറത്ത് മതനിരപേക്ഷവും ജാതിനിരപേക്ഷവുമായി കേരളത്തിലും തെക്കേ ഇന്ത്യയിലാകെയും വളര്‍ന്നുവന്ന തദ്ദേശസ്വയംഭരണ സംവിധാനമായിരുന്നു മന്റം.  സ്ഥാനാര്‍ഥികളും മുന്നണികളും പ്രചാരണവും ചിഹ്നവും വോട്ടെടുപ്പും ഉണ്ടായിരുന്നോ എന്നതിന് തെളിവില്ലെങ്കിലും ഭരണത്തിന്റെ ഏറ്റവും താഴത്തെ ഘടകമായി ഗ്രാമസഭ എ.ഡി. ആദ്യ ശതകങ്ങളില്‍ത്തന്നെ തമിഴകത്തിന്റെ ഭാഗമായ കേരളത്തില്‍ സക്രിയമായിരുന്നുവെന്ന് ചെന്തമിഴ് ഇതിഹാസങ്ങള്‍ വ്യക്തമാക്കുന്നു. കാസര്‍കോട് ജില്ലയില്‍ ഇപ്പോഴും സക്രിയമായി തുടരുന്ന കഴകങ്ങളും താനങ്ങളും മന്‍ റത്തിന്റെ വിദൂര സ്മൃതിയുണര്‍ത്തുന്നു. വൈദിക സംസ്‌കാര കാലഘട്ടത്തില്‍ ഉണ്ടായിരുന്ന സഭയും സമിതിയും സ്ത്രീകള്‍ക്കുള്‍പ്പെടെ വോ

പറയി പെറ്റ പന്തിരു കുലം

ദേശദേശാന്തരങ്ങളുടെ അതിരുകള്‍ ഭേദിച്ച് ഭൂമി ലോകത്തിന്റെ അന്തമില്ലാത്ത സഞ്ചാരപഥങ്ങളില്‍ പുളഞ്ഞു നടന്ന 'യാത്രക്കാരുടെ ഉത്സവതൃഷ്ണകളില്‍ നിന്നാണ്' ലോകത്തിന്റെ ആദിമരൂപ ഭൂപടങ്ങള്‍ നിര്‍മ്മിക്കപ്പെട്ടത്. യാത്രക്കാരും സഞ്ചാരികളും ലോകത്തിന്റെ കാണപ്പെടുന്ന ചമയങ്ങള്‍ കണ്ട് നടന്നപ്പോള്‍ അതീന്ദ്രിയജ്ഞാനികളും അവധൂതന്‍മാരും പ്രപഞ്ചത്തിന്റെ ആന്തരിക പ്രയാണപഥങ്ങളില്‍ അലഞ്ഞുനടന്നു. ചരാചരങ്ങളുടെ മര്‍മകേന്ദ്രങ്ങള്‍ മനസ്സിലാക്കിയ അവധൂതന്‍മാരും അതീന്ദ്രിയജ്ഞാനികളും കാണാത്ത കാഴ്ചകളും കേള്‍ക്കാത്ത വചനങ്ങളും സാന്ദ്രീകരിച്ച പ്രപഞ്ചാസ്തിത്വത്തെ ആത്മാവില്‍ കുടി വെച്ചവരായിരുന്നു. അവര്‍ക്ക് കൂടും കുടുംബവുമുണ്ടായിരുന്നില്ല. പേറും പിറവിയുമുണ്ടായിരുന്നില്ല. അവര്‍ എന്നും ഒറ്റപ്പെട്ടു നടന്ന് ചിത്രശലഭങ്ങളുടെ അദൃശ്യമരണം പോലെ മണ്ണിലേക്കു ലയിച്ചു. അവര്‍ക്ക് വേണ്ടി കരയാനാളുണ്ടായിരുന്നില്ല. ബലിയും ആണ്ട് ശ്രാദ്ധവുമുണ്ടായില്ല. ആ വിധം ആവിര്‍ഭവിക്കുകയും മണ്ണിലലിഞ്ഞു ചേരുകയും ചെയ്ത അതീന്ദ്രിയജ്ഞാനികളുടെ കാലചരിത്രത്തെ അതിശയിപ്പിച്ച അവതാരങ്ങളായിരുന്നു പറയിപെറ്റ പന്തിരുകുലം.  പന്തിരുകുലത്തിന്റെ മാതാപിതാക്കളായ വരരുചിയും പഞ്ചമ

ആൻ റൈസ്

''സാൻഫ്രാൻസിസ്കോവിലെ മൂടൽമഞ്ഞ് നിറഞ്ഞ കുന്നുകളിറങ്ങി ന്യൂ ഓർലിയാൻസിൻ്റെ മാന്ത്രിക വീഥികളിലേക്ക് മമ്മക്കൊപ്പം നടന്നത് ഞാനോർക്കുകയായിരുന്നു. മമ്മ കാണിച്ച് തന്ന കാഴ്ചകൾ, മമ്മ കാണാൻ പഠിപ്പിച്ച നിറമുള്ള സ്വപ്നങ്ങൾ, കാലിഫോർണിയ, അങ്ങനെ ഓരോന്നും. മൊറാലിറ്റികളെ മുഴുവൻ ധിക്കരിക്കാനും ഭ്രാന്തമായ അഭിനിവേശങ്ങൾക്ക് കീഴടങ്ങാനും എന്നെപ്പഠിപ്പിച്ചത് മമ്മയാണ്. സന്തോഷത്തിനുള്ള വഴി സ്വയം കണ്ടെത്താനും, അതിനു വേണ്ടി ഉച്ചത്തിൽ സംസാരിക്കാനും പഠിപ്പിച്ച മമ്മയാണ് ഇന്നെൻ്റെയടുത്ത് ഒന്നും മിണ്ടാതെ കിടക്കുന്നത്. സങ്കടം വന്നു. മമ്മ പക്ഷേ അതൊന്നും വകവെക്കില്ലെന്ന് എനിക്കറിയാം. 19 വർഷങ്ങൾക്കിപ്പുറം മമ്മയ്ക്ക് പപ്പയെ കാണാൻ തോന്നിയിട്ടുണ്ടാവും. നമ്മൾ പൊട്ടിക്കരഞ്ഞാലും മമ്മ പോകും. മെറ്റേരി സെമിത്തേരിയിലെ പപ്പയുടെ കിടപ്പറ വാതിൽ അതാ മമ്മയ്ക്ക് വേണ്ടി തുറന്നിരിക്കുന്നു. ഗുഡ് ബൈ മമ്മാ.'' 2021 ഡിസംബർ 11 ന് ആൻ റൈസ് മടങ്ങുമ്പോൾ ക്രിസ്റ്റഫർ എഴുതിയ കത്താണ്. കവിയും ചിത്രകാരനുമായ സ്റ്റാൻ റൈസിന്റെയും ആനിൻ്റെയും മകൻ, ആദ്യ നോവൽ കൊണ്ടു തന്നെ ന്യൂയോർക്ക് ടൈംസിന്റെ ബെസ്റ്റ് സെല്ലർ പട്ടികയിലെത്തിയ എഴുത്തുകാരൻ, അമേരിക്കൻ ല