Skip to main content

വയലറ്റ്

ആൻ്റണി ലിക്സൺ

"ദൈവത്തെ ഓര്‍ത്ത് ഇനി എന്‍റെ പുറകെ വരരുത്".
അശ്വിന്‍ എന്നത്തെയും പോലെ അന്നും പറഞ്ഞു നിര്‍ത്തി ഒരക്ഷരം പോലും മിണ്ടാതെ അവള്‍ പോവുകയും ചെയ്തു.നാലു മാസങ്ങള്‍ക്കു മുന്‍പാണ് അവള്‍ അശ്വിനെ കാണുന്നത്.അന്നു മുതല്‍ ഇന്നു വരെ അവന്‍റെ വഴക്കു കേള്‍ക്കാത്ത ഒരു ദിവസം പോലും ഉണ്ടായിട്ടില്ല.എന്നാലും അവള്‍ അവനെ തേടി വന്നു കൊണ്ടേയിരുന്നു.
കോളേജ് കഴിഞ്ഞുളള സമയം കൂടുതലും ബാറില്‍ ചെലവഴിക്കാനായിരുന്നു അശ്വിനു താല്‍പ്പര്യം.അന്ന് ഞാന്‍ അവനോടു ചോദിച്ചു.എന്തിനാണ് ആ പെണ്‍കുട്ടിയെ ഇത്ര avoid ചെയ്യുന്നതെന്ന്.
അവന്‍ പറഞ്ഞു "എല്ലാം അറിയുന്ന നീ തന്നെ ഇത് പറയണം.അവളില്ലെ ആ റോസ്ലിന്‍ കൂടെ നിഴല്‍ പോലെ നടന്നിട്ടാണ് എന്നെ ചതിച്ചത്.
ഞാന്‍ ചോദിച്ചു "എല്ലാവരും റോസ്ലിനെ പോലെ ആവണമെന്നില്ലല്ലോ?
അവന്‍ പറഞ്ഞു "എല്ലാം കണക്കാ പെണ്ണല്ലെ വര്‍ഗം ചതിക്കും.അത് കൊണ്ട് ഇനിയങ്ങോടുളള ജീവിതത്തില്‍ എനിക്കൊരു പെണ്ണിനെ വേണമെന്നില്ല."
ഞാന്‍ പിന്നെ ഒന്നും മിണ്ടാന്‍ നിന്നില്ല.
ബാറില്‍ നിന്ന് പുറത്തേക്കിറങ്ങിയപ്പോള്‍ പുറത്ത് മഴ പെയ്യുന്നുണ്ടായിരുന്നു.അപ്പോഴാണ് മഴ നനഞ്ഞു നില്‍ക്കുന്ന അവളെ ഞാന്‍ കണ്ടത്.ഞാന്‍ അശ്വിനോട് പറഞ്ഞു "നോക്കെടാ ആ കുട്ടിക്ക് നിന്നെ ഒരുപാട് ഇഷ്ടമാണ്.കണ്ടില്ലെ മഴയത്ത് പോലും നിന്നെ കാത്തു നില്‍ക്കുന്നത്"
ഞാന്‍ പറഞ്ഞു തീര്‍ക്കും മുന്‍പ് അവന്‍ അവളോടു തട്ടിക്കയറി
"നീ വിചാരിക്കുന്ന പോലെ കുറച്ചു പിറകെ നടന്നുന്ന് വച്ച് ഏതവള്‍ക്കും വഴങ്ങുന്ന ആളല്ല ഞാന്‍.നിന്‍റെ അസുഖത്തിന് വേറെ ആളെ നോക്കുന്നതാ നല്ലത്.
അവളെ തട്ടി മാറ്റിക്കൊണ്ട് അവന്‍ നടന്നു.
അവളുടെ കൈയിലെ ബുക്കുകള്‍ നിലത്തു വീണു.അവള്‍ ഒന്നും മിണ്ടാതെ ബുക്കുകള്‍ നിലത്തു നിന്നും എടുക്കവെ ഞാന്‍ ചെന്ന് അവളെ സഹായിച്ചു.ബുക്കിന്‍റെ താളില്‍ വയലറ്റ് എന്നെഴുതിയിരുന്നു.ഞാന്‍ അവളോട് ചോദിച്ചു 
വയലറ്റ് എന്നാണല്ലെ പേര്?
അവള്‍ തലയാട്ടി.അവളുടെ കണ്ണില്‍ കണ്ണീര്‍ പൊടിയുന്നുണ്ടായിരുന്നു.
പിറ്റേന്ന് ഞാന്‍ അശ്വിനോട് പറഞ്ഞത് മോശമായിപ്പോയി എന്ന കാര്യം ഓര്‍മിപ്പിച്ചു.പക്ഷേ അവനില്‍ ഒരു ഭാവഭേദവും ഉണ്ടായിരുന്നില്ല.
പക്ഷെ അവളുടെ അവസ്ഥയില്‍ എനിക്കു സഹതാപം തോന്നി.അന്നും അവനെ കണി കാണാന്‍ അവള്‍ വന്നു.അന്നു ഞാന്‍ അവളെ പിന്‍തുടര്‍ന്നു.അവസാനം ഞാന്‍ അവളോട് ചോദിച്ചു എന്തിനാണ് അശ്വിന്‍റെ പുറകെ നടക്കുന്നതെന്ന്.അവള്‍ ചിരിച്ചു.ഞാന്‍ ചോദിച്ചു ഇയാള്‍ക്ക് അത്ര ഇഷ്ടമുണ്ടെന്നു വച്ചാല്‍ അതെന്താ അവനോട് പറയാത്തത്?
അതിനും മറുപടി ഒരു ചിരിയിലൊതുങ്ങി.
ഞാന്‍ പറഞ്ഞു ഇങ്ങനെ ചിരിച്ചു കൊണ്ടിരുന്നാല്‍ ഒരു കാലത്തും അവന്‍ സമ്മതിക്കുമെന്ന് എനിക്കു തോന്നുന്നില്ല.അവള്‍ ഗേറ്റ് തുറന്നു വീട്ടിലേക്കു കയറി.പിന്നാലെ ഞാനും.അവള്‍ ഒരു നോട്ട്പാഡില്‍ എഴുതി.എനിക്കു സംസാരിക്കാന്‍ കഴിയില്ല.അപ്പോഴാണ് അവള്‍ ഒരു ഊമയാണെന്ന് എനിക്കു മനസ്സിലായത്.അവള്‍ പിന്നെയും എഴുതി.കൂട്ടുകാരനോടു മദ്യപിക്കരുതെന്നു പറയണം.ഞാന്‍ ചോദിച്ചു എന്തിന്??
അവള്‍ ഒരു കത്ത് എനിക്കു നേരെ നീട്ടി.
"നീ എനിക്കു തരുന്ന സ്നേഹത്തിനു പകരം ഞാന്‍ നിനക്കെന്‍റെ ഹൃദയം തരാം.അത് എത്ര നാള്‍ മിടിക്കുന്നുവോ അത്രയും നാള്‍ ഞാന്‍ നിന്‍റെ കൂടെ ഉണ്ടാവും എന്‍റെ പ്രണയം അതു നിലയ്ക്കും വരെ നിലനില്‍ക്കും'' 
കത്തില്‍ ആകാശ് എന്നെഴുതിയിരുന്നു.
ആരാ ഈ ആകാശ്?
അവള്‍ എഴുതി he's my lover
അയാള്‍ ഇപ്പോള്‍ എവിടെയുണ്ട്?
അതിനു മറുപടി പറഞ്ഞത് ഒരു പത്ര വാര്‍ത്ത ആയിരുന്നു.
മുംബൈ മലയാളി റോഡ് അപകടത്തില്‍ മരിച്ചു. എനിക്കു സങ്കടം തോന്നി പക്ഷെ അതിലേറെ ജിജ്ഞാസ ആയിരുന്നു.ഞാന്‍ അവളോട് ചോദിച്ചു.എന്താണ് നീയും അശ്വിനും തമ്മിലുളള ബന്ധം.അതിനും മറുപടി ഒരു പത്ര വാര്‍ത്ത ആയിരുന്നു.വാര്‍ത്ത വായിച്ച ഞാന്‍ അമ്പരന്നു .
ഞാന്‍ അവിടെ നിന്നിറങ്ങി.അശ്വിന്‍ ആയിരുന്നു ലക്ഷ്യം .പതിവു പോലെ ബാറില്‍ വച്ച് അവനെ ഞാന്‍ കണ്ടു.
ഞാന്‍ പറഞ്ഞു ഇനി നീ കുടിക്കരുത്.
അവന്‍റെ മുഖത്ത് പുച്ഛ ഭാവമായിരുന്നു.
ഞാന്‍ പറഞ്ഞു നീ അവളെ സ്നേഹിക്കണം.
അവന്‍ പറഞ്ഞു ശരി സര്‍ വേറെ എന്തൊക്കെയാണു ഞാന്‍ ചെയ്യേണ്ടത്.
ടാ അവള്‍ ഒരു ഊമയാടാ.
അവന്‍ പറഞ്ഞു അപ്പോ സ്പീക്കറില്ലാത്ത പീസാണോ അത്.
എനിക്ക് ദേഷ്യം സഹിക്കാനായില്ല.
i will feel pity on her if she says she loves you.
അവള്‍ നിന്നെയല്ല ഇഷ്ടപ്പെടുന്നത്.
അവന്‍ ചോദിച്ചു പിന്നെ??
അഞ്ചു മാസങ്ങള്‍ക്കു മുന്‍പ് ഹൃദ്രോഗവുമായി ജീവനു വേണ്ടി കെഞ്ചിയ നീ ഇന്നിവിടെ ഇരിക്കുന്നത് പോലും അവളുടെ കാരുണ്യം കൊണ്ടാണ്.അന്ന് നിനക്കു മാറ്റി വച്ച ഹൃദയം അവളുടെ കാമുകന്‍റെയാണ്.അവള്‍ സ്നേഹിക്കുന്നത് നിന്നെയല്ലെടാ നിന്‍റെ ഉളളിലെ ഹൃദയത്തെയാണ്.നീ മദ്യപിക്കരുതെന്ന ഒരാവശ്യം മാത്രമെ അവള്‍ക്ക് നിന്നോട് പറയാനുളളു.ബാക്കിയെല്ലാം നിന്‍റെ തീരുമാനം.ഇത് പറഞ്ഞു തീര്‍ക്കും മുന്നെ അവന്‍റെ കൈയില്‍ നിന്നു ഗ്ളാസ് വഴുതി നിലത്തു വീണു പൊട്ടി.എനിക്കുറപ്പായിരുന്നു ഇനി ഒരിക്കലും അവന് ആ കൈകളില്‍ മദ്യം ഒഴിച്ച ഗ്ളാസ് പിടിക്കാനാവില്ലെന്ന്.അശ്വിന്‍ വയലറ്റിനെ ചെന്നു കണ്ടു.


പ്രണയം ഹൃദയത്തില്‍ നിന്നും ഉണ്ടാവുന്നതാവണം എന്ന് ഞാന്‍ കേട്ടിട്ടുണ്ട്.എന്‍റെ ഉളളില്‍ ഇപ്പോഴുളള ഹൃദയം തുടിച്ചിരുന്നത് നിനക്കു വേണ്ടിയായിരുന്നു.ആ ഹൃദയം നിനക്കു വേണ്ടി ഇനിയും തുടിക്കും.എന്‍റെ ചെവിക്കു കേള്‍ക്കാന്‍ മാത്രം ശക്തി നിന്‍റെ സ്വരത്തിനില്ലെന്നു കരുതി.പക്ഷെ നിന്‍റെ സ്വരം കേള്‍ക്കാനുള്ള ശക്തി എന്‍റെ ചെവികള്‍ക്കാണ് ഇല്ലാതെ പോയത്.but now i can hear you.i can hear you clearly with my heart.

Comments

Popular posts from this blog

മന്റ്രം എന്നാല്‍ എന്ത് ????

ഓരോ ഗ്രാമത്തിലും ഓരോ മൈതാനം. അവിടെ ഒരരയാല്‍. അരയാലിന് ചെങ്കല്ലുകൊണ്ടൊരു തറ. ആ തറയുടെ പേരാണ് മന്‍ റം (manram). അരയാല്‍ത്തറയും ചുറ്റുപാടുമുള്ള സ്ഥലവും ചേര്‍ന്ന് മന്‍ റം അഥവാ പൊതുവില്‍ എന്നുകൂടി അറിയപ്പെട്ട പൊതു ഇടം. കേരളത്തിലെ ആദ്യത്തെ പഞ്ചായത്തും ഗ്രാമസഭയും അവിടെയായിരുന്നു. മന്‍ റം ആണ് മലയാളത്തില്‍ മന്നമായത്. 'തറവാടി'ല്‍ പഴയ തറയുമുണ്ട്. പതിനാറോ പതിനേഴോ നൂറ്റാണ്ടുകള്‍ക്കപ്പുറത്ത് മതനിരപേക്ഷവും ജാതിനിരപേക്ഷവുമായി കേരളത്തിലും തെക്കേ ഇന്ത്യയിലാകെയും വളര്‍ന്നുവന്ന തദ്ദേശസ്വയംഭരണ സംവിധാനമായിരുന്നു മന്റം.  സ്ഥാനാര്‍ഥികളും മുന്നണികളും പ്രചാരണവും ചിഹ്നവും വോട്ടെടുപ്പും ഉണ്ടായിരുന്നോ എന്നതിന് തെളിവില്ലെങ്കിലും ഭരണത്തിന്റെ ഏറ്റവും താഴത്തെ ഘടകമായി ഗ്രാമസഭ എ.ഡി. ആദ്യ ശതകങ്ങളില്‍ത്തന്നെ തമിഴകത്തിന്റെ ഭാഗമായ കേരളത്തില്‍ സക്രിയമായിരുന്നുവെന്ന് ചെന്തമിഴ് ഇതിഹാസങ്ങള്‍ വ്യക്തമാക്കുന്നു. കാസര്‍കോട് ജില്ലയില്‍ ഇപ്പോഴും സക്രിയമായി തുടരുന്ന കഴകങ്ങളും താനങ്ങളും മന്‍ റത്തിന്റെ വിദൂര സ്മൃതിയുണര്‍ത്തുന്നു. വൈദിക സംസ്‌കാര കാലഘട്ടത്തില്‍ ഉണ്ടായിരുന്ന സഭയും സമിതിയും സ്ത്രീകള്‍ക്കുള്‍പ്പെടെ വോ

പറയി പെറ്റ പന്തിരു കുലം

ദേശദേശാന്തരങ്ങളുടെ അതിരുകള്‍ ഭേദിച്ച് ഭൂമി ലോകത്തിന്റെ അന്തമില്ലാത്ത സഞ്ചാരപഥങ്ങളില്‍ പുളഞ്ഞു നടന്ന 'യാത്രക്കാരുടെ ഉത്സവതൃഷ്ണകളില്‍ നിന്നാണ്' ലോകത്തിന്റെ ആദിമരൂപ ഭൂപടങ്ങള്‍ നിര്‍മ്മിക്കപ്പെട്ടത്. യാത്രക്കാരും സഞ്ചാരികളും ലോകത്തിന്റെ കാണപ്പെടുന്ന ചമയങ്ങള്‍ കണ്ട് നടന്നപ്പോള്‍ അതീന്ദ്രിയജ്ഞാനികളും അവധൂതന്‍മാരും പ്രപഞ്ചത്തിന്റെ ആന്തരിക പ്രയാണപഥങ്ങളില്‍ അലഞ്ഞുനടന്നു. ചരാചരങ്ങളുടെ മര്‍മകേന്ദ്രങ്ങള്‍ മനസ്സിലാക്കിയ അവധൂതന്‍മാരും അതീന്ദ്രിയജ്ഞാനികളും കാണാത്ത കാഴ്ചകളും കേള്‍ക്കാത്ത വചനങ്ങളും സാന്ദ്രീകരിച്ച പ്രപഞ്ചാസ്തിത്വത്തെ ആത്മാവില്‍ കുടി വെച്ചവരായിരുന്നു. അവര്‍ക്ക് കൂടും കുടുംബവുമുണ്ടായിരുന്നില്ല. പേറും പിറവിയുമുണ്ടായിരുന്നില്ല. അവര്‍ എന്നും ഒറ്റപ്പെട്ടു നടന്ന് ചിത്രശലഭങ്ങളുടെ അദൃശ്യമരണം പോലെ മണ്ണിലേക്കു ലയിച്ചു. അവര്‍ക്ക് വേണ്ടി കരയാനാളുണ്ടായിരുന്നില്ല. ബലിയും ആണ്ട് ശ്രാദ്ധവുമുണ്ടായില്ല. ആ വിധം ആവിര്‍ഭവിക്കുകയും മണ്ണിലലിഞ്ഞു ചേരുകയും ചെയ്ത അതീന്ദ്രിയജ്ഞാനികളുടെ കാലചരിത്രത്തെ അതിശയിപ്പിച്ച അവതാരങ്ങളായിരുന്നു പറയിപെറ്റ പന്തിരുകുലം.  പന്തിരുകുലത്തിന്റെ മാതാപിതാക്കളായ വരരുചിയും പഞ്ചമ

ആൻ റൈസ്

''സാൻഫ്രാൻസിസ്കോവിലെ മൂടൽമഞ്ഞ് നിറഞ്ഞ കുന്നുകളിറങ്ങി ന്യൂ ഓർലിയാൻസിൻ്റെ മാന്ത്രിക വീഥികളിലേക്ക് മമ്മക്കൊപ്പം നടന്നത് ഞാനോർക്കുകയായിരുന്നു. മമ്മ കാണിച്ച് തന്ന കാഴ്ചകൾ, മമ്മ കാണാൻ പഠിപ്പിച്ച നിറമുള്ള സ്വപ്നങ്ങൾ, കാലിഫോർണിയ, അങ്ങനെ ഓരോന്നും. മൊറാലിറ്റികളെ മുഴുവൻ ധിക്കരിക്കാനും ഭ്രാന്തമായ അഭിനിവേശങ്ങൾക്ക് കീഴടങ്ങാനും എന്നെപ്പഠിപ്പിച്ചത് മമ്മയാണ്. സന്തോഷത്തിനുള്ള വഴി സ്വയം കണ്ടെത്താനും, അതിനു വേണ്ടി ഉച്ചത്തിൽ സംസാരിക്കാനും പഠിപ്പിച്ച മമ്മയാണ് ഇന്നെൻ്റെയടുത്ത് ഒന്നും മിണ്ടാതെ കിടക്കുന്നത്. സങ്കടം വന്നു. മമ്മ പക്ഷേ അതൊന്നും വകവെക്കില്ലെന്ന് എനിക്കറിയാം. 19 വർഷങ്ങൾക്കിപ്പുറം മമ്മയ്ക്ക് പപ്പയെ കാണാൻ തോന്നിയിട്ടുണ്ടാവും. നമ്മൾ പൊട്ടിക്കരഞ്ഞാലും മമ്മ പോകും. മെറ്റേരി സെമിത്തേരിയിലെ പപ്പയുടെ കിടപ്പറ വാതിൽ അതാ മമ്മയ്ക്ക് വേണ്ടി തുറന്നിരിക്കുന്നു. ഗുഡ് ബൈ മമ്മാ.'' 2021 ഡിസംബർ 11 ന് ആൻ റൈസ് മടങ്ങുമ്പോൾ ക്രിസ്റ്റഫർ എഴുതിയ കത്താണ്. കവിയും ചിത്രകാരനുമായ സ്റ്റാൻ റൈസിന്റെയും ആനിൻ്റെയും മകൻ, ആദ്യ നോവൽ കൊണ്ടു തന്നെ ന്യൂയോർക്ക് ടൈംസിന്റെ ബെസ്റ്റ് സെല്ലർ പട്ടികയിലെത്തിയ എഴുത്തുകാരൻ, അമേരിക്കൻ ല