Skip to main content

പ്രതികാരം




അമ്മേന്നും നീട്ടി വിളിച്ചോണ്ടാണ് ഞാൻ വിട്ടിലേക്ക് കേറിയത്."ആ...നീ വന്നോ അനൂ.ഇനി എന്നാ കോളേജ് തുറക്കുന്നെ".
എന്റെ അമ്മേ ഞാൻ വീട്ടിലേക്ക് കേറിയതല്ലെ ഉള്ളൂ.അപ്പോഴേക്കും ഞാൻ തിരിച്ചു പോകുന്നതാ അറിയേണ്ടത്.ഒരു മാസം ഹോസ്റ്റലിൽ പട്ടിണി കിടന്ന് വീട്ടുകാരെ കാണാൻ ഓടി വന്ന എനിക്ക് ഇത് തന്നെ കിട്ടണം."
"അതെന്താടി ഹോസ്റ്റലിൽ പട്ടിണി.അവിടെ മനുഷ്യമാരാരും ഇല്ലേ."അമ്മ എന്നെ വിടാൻ ഭാവമില്ല." അമ്മേടെ ഈ വളിച്ച കോമഡി ഒന്നു നിർത്തി എനിക്ക് എന്തേലും കഴിക്കാൻ തായോ...വിശക്കുന്നു."
നിനക്കെന്താടി അവിടെ ഭക്ഷണമൊന്നും കിട്ടാറില്ലെന്നും ചോദിച്ചാണ് ഏട്ടത്തീടെ വരവ്.വേറൊന്നും കൊണ്ടല്ല എന്റെ കഴിപ്പു കണ്ടിട്ടാണ്."ഏട്ടത്തി അമ്മൂട്ടി എന്തേ..."
"അവളു സ്കൂളു വിട്ടു വരാനാവുന്നേ ഉള്ളൂ.നീ വരുന്നുണ്ടെന്നറിഞ്ഞപ്പോ മടിയായിരുന്നു പോവാൻ.ഞാൻ ഉന്തിതള്ളി വിട്ടതാ."
"നീ ഒറ്റക്കാണോ വന്നത് സേതു വന്നില്ലെ നിന്നെ കൂട്ടാൻ" അതിനിടക്ക് അമ്മടെ ചോദ്യം."അമ്മേടെ മോൻ വന്നായിരുന്നു.ഫോൺ വന്നപ്പോ ഏട്ടൻ എന്നെ വഴിയിൽ ഇറക്കി വിട്ടിട്ട് ആരെയോ കാണാൻ ഉണ്ടെന്നും പറഞ്ഞ് പോയി.പാവം ഞാൻ നടന്നു വന്നു".
"പിന്നെ ഈ മുറ്റത്തിന്ന് വീട്ടിലോട്ട് കേറാനാണല്ലോ ഇത്ര ദൂരം".ഈ അമ്മേനെ കൊണ്ട് തോറ്റു.അല്ലേലൂം ഈ അമ്മമാർക്കൊക്കെ ആൺമക്കളോടായിരിക്കൂം സ്നേഹം കൂടുതൽ.എന്നാലും എന്റെ ഏട്ടൻ പാവാണ്.അത്കൊണ്ടാണല്ലോ ഞാൻ ഏട്ടന്റെ പ്രണയത്തിന് കട്ടക്ക് നിന്ന് സപ്പോർട്ട് ചെയ്ത് എന്റെ ഏട്ടത്തിയമ്മ ആക്കിയത്.ഏട്ടൻ ജനിച്ച് കുറേ കഴിഞ്ഞാണ് ഞാൻ ജനിച്ചത്.അത്കൊണ്ട്തന്നെ ലാളിച്ച് എല്ലാരുംകൂടെ വശളാക്കിന്ന് വേണേൽ പറയാം.പക്ഷേ അത്രക്ക് വശളായീട്ടൊന്നൂല്ലാട്ടോ ഞാൻ.എന്റെയും ഏട്ടന്റെയും ഒരാഗ്രഹത്തിനും അച്ഛനും അമ്മയും എതിര് നിന്നിട്ടില്ല.അത്കൊണ്ടാണ് ദൂരെ പഠിക്കാൻ എനിക്ക് അവസരം കിട്ടിയപ്പൊഴും വിഷമം ഉണ്ടായിട്ട് കൂടി എന്റെ ആഗ്രഹം നടത്തി തന്നത്.ഹോസറ്റലിൽ പോയെ പിന്നെ ഏട്ടനെയാണ് ഞാൻ ഒരുപാട് മിസ്സ് ചെയ്യാറ്.കണ്ടുകഴിഞ്ഞാലെപ്പോഴും വഴക്കാണ് ഞങ്ങൾ.എന്നാലും കാണാണ്ടിരിക്കാൻ ഞങ്ങൾക്ക് കഴിയില്ല.അങ്ങനെ വഴക്കുകൂടിയും സ്നേഹിച്ചു പോകുന്നതിനിടക്കാണ് ഞങ്ങൾടെ വീട്ടിലേക്ക് ഏട്ടത്തിയമ്മ വരുന്നത്.അതികം വൈകാതെ തന്നെ ഞങ്ങൾടെ അമ്മൂട്ടിയും എത്തി.ആളിപ്പോ ഒന്നാം ക്ലാസ്സിലാണ്.എന്റെ വാലിൽ തൂങ്ങിയെ നടക്കുള്ളൂ എപ്പോഴും.ഏട്ടനിപ്പോഴും ഞാനും അവളും ഒരു പ്രായം ആണെന്നാ വിചാരം.അതും പറഞ്ഞ് അമ്മയും ഏട്ടത്തിയും എപ്പോഴും കളിയാക്കും.അനുമേമേന്നുള്ള വിളി കേട്ടാണ് തിരിഞ്ഞ് നോക്കിയത്.അമ്മൂട്ടിയാണ്.ഓടി വന്ന് എന്നെ കെട്ടിപിടിച്ചു.
"അനുമേമേ....ഈ അമ്മ ദുഷ്ടയാണ്".
"അതെന്താ അമ്മുട്ടി അങ്ങനെ."
"അനുമേമ വരുണോണ്ട് ഞാൻ സ്കൂളിൽ പോണില്ലാന്ന് പറഞ്ഞപ്പോ അമ്മ സമ്മതിച്ചില്ല"
"ഏട്ടത്തി ഇത് കേട്ടോ..ഏട്ടത്തി ദുഷ്ടയ്ണെന്ന്."
അപ്പോ ഏട്ടത്തീടെ വക കമന്റ്."അവളല്ലോലും അങ്ങനെ പറയൂ....നിന്റെ ഏട്ടന്റെ അല്ലെ മോള്."
"അനൂ നീ അറിഞ്ഞോ ഒരു കാര്യം."
എന്താ ഏട്ടത്തീ..?
"അച്ഛന്റെ ആ പഴേ ഫ്രണ്ടില്ലെ.നാടുവിട്ട് പോയ ആള്.അവരു തിരിച്ച് വന്നു.അവരിപ്പോ ദുബായിൽ ആണെന്ന്.വലിയ ബിസ്നസ്സൊക്കെ ആയി.ആൾടെ ഭാര്യയും മകനുംമൊക്കെ ഉണ്ട് കൂടെ.മകന്റെ പേര് അഭിലാഷ്.അപ്പുന്ന് വിളിക്കും.അമേരിക്കയിൽ സോഫ്റ്റവെയർ എജിനീയർ ആണത്രേ.കൂട്ടത്തിൽ നിനക്കും ഒരു ലോട്ടറി ഉണ്ടെന്നാ ഞാൻ കേട്ടത്." എന്നും പറഞ്ഞ് ഏട്ടത്തി നിന്ന് ചിരിക്കുന്നു."ഏട്ടത്തിക്ക് ടീച്ചറുപണി നിർത്തിയിട്ട് വല്ല ഡിക്ടടീവ് ആയി ജോലി നോക്കാണ് നല്ലത്.നല്ല ഭാവിയുണ്ട്.എന്റെ ഏട്ടത്തി ആ ലോട്ടറി വല്ല മദ്ദാമേടെം ആവും."എന്നും പറഞ്ഞു ഞാൻ പതിയെ തടിയൂരി.ഏട്ടത്തി പറഞ്ഞ ഈ ലോട്ടറിയിൽ ചെറിയ ഒരു കാര്യമുണ്ട്.അച്ഛന്റെ ആത്മസുഹൃത്തായിരുന്നു ബാലകൃഷ്ണനങ്കിൾ.അവരു പഠിച്ചതും വളർന്നതും എല്ലാം ഒരുമിച്ചാണ്.വിവാഹശേഷവും ഒരു കുടുംബം പോലെ കഴിഞ്ഞു.അവരുടെ ആ സൗഹൃദം മക്കളിലൂടെ നിലനിർത്തണമെന്ന് രണ്ട്പേർക്കും വലിയ ആഗ്രഹമായിരുന്നു..അങ്ങനെ ആദ്യം എന്റെ ഏട്ടനുണ്ടായി.അങ്കിളിനുണ്ടാവുന്നത് ഒരു പെൺകുട്ടിയാണേൽ അവരെ രണ്ടുപേരെയും കല്യാണം കഴിപ്പിക്കണെന്ന് ആന്റി പ്രഗ്നന്റായപ്പോഴെ അവരു തീരുമാനിച്ചിരുന്നു.പക്ഷേ ദൈവം അവിടെ ചെറിയൊരു പണി കൊടുത്തു.അങ്കിളിനുണ്ടായത് ആൺകുട്ടി.അതോടെ ആ പ്ലാൻ വെള്ളത്തിലായി.പിന്നീട് പെട്ടന്നാണ് നല്ലനിലയിൽ പോയ്കൊണ്ടിരുന്ന അങ്കിളിന്റ ബിസ്നസ്സ് നഷ്ടത്തിലായത്. നാട്ടിൽ പിടിച്ചു നിൽക്കാൻ പറ്റാണ്ട് അങ്കിളും കുടുംബവും നാടു വിട്ടു.കുറച്ച്കാലം കോൺടാക്ട് ഒക്കെ ഉണ്ടായിരുന്നു.പിന്നീട് ഒരറിവും ഇല്ലാണ്ടായി.അത് കഴിഞ്ഞ് കുറെ കാലം കഴിഞ്ഞാണ് ഞാൻ ഉണ്ടായത്.ഇതാണ് എട്ടത്തി പറഞ്ഞ ലോട്ടറി.
പിറ്റേന്ന് കാലത്ത് അടുക്കളയിൽ നിന്നുള്ള അമ്മേടെ കമന്ററി കേട്ടാണ് ഞാൻ എഴുന്നേൽക്കുന്നത്.സമയം നോക്കിയപ്പോ മണി എട്ട്.അച്ഛനാണേൽ,അവളു യാത്ര ചെയ്ത് ക്ഷിണിച്ചതല്ലെ കുറച്ച് നേരം കൂടെ ഉറങ്ങിക്കോട്ടെന്ന് കട്ട സപ്പോർട്ടും.അത് കേട്ടപ്പോ പിന്നെയും മടി പിടിച്ച് കുറച്ച് നേരം കൂടെ കിടന്നു .അനുമേമേ അച്ഛൻ വരുന്നുണ്ടെന്നുള്ള അമ്മൂട്ടിടെ അപകട സൂചന കേട്ടിട്ട് ബെഡ്ഡിൽ നിന്ന് ചാടി എഴുന്നേറ്റതും മുഖത്തേക്ക് വെള്ളം വീണതും ഒരുമിച്ചായിരുന്നു."പെൺപിള്ളേരായാ നേരത്തിനും കാലത്തിനും എഴുന്നേൽക്കണം അല്ലാണ്ട് നട്ടുച്ച വരെ കിടന്നുറങ്ങല്ല വേണ്ടത്.പോയി കുളിക്കെടി ഭദ്രകാളി"ഏന്നുള്ള ഏട്ടന്റെ പറച്ചിലും.അമ്മയും ഏട്ടത്തിയും മാറി നിന്ന് ചിരിക്കുന്നുണ്ട്.എന്നെ സപ്പോർട്ട് ചെയ്യാനെത്തിയ അച്ഛനെ നോക്കി അമ്മ "നിങ്ങളിങ്ങനെ സപ്പോർട്ട് ചെയ്താ ഈ പെണ്ണിത്ര വഷളായത്." അതോടെ പറയാൻ വന്നത് അച്ഛനങ്ങ് വിഴുങ്ങി.എന്റെ ദേഷ്യവും സങ്കടവും മുഴുവൻ അവിടുണ്ടായിരുന്ന കസേരക്കിട്ട ഒരു ചവിട്ടും വെച്ച് കൊടുത്ത് ഞാനും തീർത്തു.
പിന്നീട് ഭക്ഷണൊക്കെ കഴിച്ച് വെറുതെ ഇരിക്കുമ്പോഴാണ് അമ്മൂട്ടി ഓടി വരുന്നത്."അനുമേമേ അപ്പുറത്തെ പറമ്പിലു നിറയെ മാങ്ങയുണ്ട്.നമുക്ക് പറിക്കാൻ പോവാം....വാ..."
മാങ്ങ പണ്ടേ വീക്ക്നെസ്സ് ആയോണ്ട് ഞങ്ങളു രണ്ടാളും മാങ്ങ പറിക്കാൻ പോയി.നോക്കുമ്പോണ്ട് നല്ല മൂവാണ്ടൻ മാമ്പഴം.പഴുത്തതും പച്ചയും എല്ലാംണ്ട്.കുറേ കല്ലെടുത്ത എറിഞ്ഞ് നോക്കി.പണ്ടേ നന്നായി ഉന്നം ഉള്ളത് കൊണ്ട് മാങ്ങക്ക് മാത്രം കൊള്ളുന്നില്ല.പിന്നെ ഒന്നും നോക്കിയില്ല.രണ്ടും കൽപ്പിച്ച് മരത്തിലങ്ങ് കേറി.കഷ്ടപ്പെട്ട് ഒരെണ്ണം പറിച്ച് മരത്തിലിരുന്ന് തന്നെ കഴിച്ചോണ്ടിരിക്കുമ്പോഴാണ് ഒരു ബുള്ളറ്റിന്റെ ശബ്ദം.നോക്കിയപ്പോ അതിങ്ങോട്ടാണ് വരുന്നത്.അത് കണ്ടതും അമ്മൂട്ടി ഓടി.ചാടി ഇറങ്ങാൻ നോക്കീട്ട് എനിക്ക് പറ്റിയില്ല.മാരത്തിന്ന് ഇറങ്ങാനും കയറാനും പറ്റാത്ത അവസ്ഥയിൽ ഞാൻ.അപ്പോഴേക്കും ആളടുത്തെത്തി.എന്നെ കണ്ടതും"ടീ കള്ളീ അപ്പോ നീയാണല്ലേ ഈ നാട്ടിലെ മാങ്ങാകള്ളി".
"ദേ അനാവശ്യം പറഞ്ഞാലുണ്ടല്ലോ.ഞൻ കള്ളിയൊന്നുമല്ല.പിന്നെ ഈ മാങ്ങ കിട്ടിയിട്ട് വേണല്ലോ എനിക്ക് ജീവിക്കാൻ.താൻ പോടോ.ഇത്രക്ക് രോഷം കൊള്ളാൻ ഈ പറമ്പ് ഇയാൾടെ ഒന്നുമല്ലല്ലോ."
പിന്നെ തന്റെയാണോന്നൊരു മറുചോദ്യം.ഞാനും വിട്ട് കൊടുത്തില്ല.
"അതെ ഇതെന്റെ കെട്ടീയോൻന്റെ ആണ്.മൂപ്പർക്ക് സ്ത്രീധനം കിട്ടിയതാ.എന്ന് ഞാനും വെച്ചങ്ങ് കാച്ചി." ആണോ എന്നാ എന്റെ ഭാര്യ ഒന്നിങ്ങോട്ട് ഇറങ്ങിയാട്ടെ.ചേട്ടനൊന്ന് കാണട്ടെ.കൂട്ടത്തിൽ എനിക്ക് സ്ത്രീധനം തന്ന അമ്മായിച്ഛനെയും ഒന്ന് കാണണം."ഞാൻ ചമ്മി നാണം കെട്ടന്ന് പറഞ്ഞാൽ മതിയല്ലോ.ഈ ഒരു മറുപടി ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല.
ഇറങ്ങാൻ പറ്റാണ്ട് കഷ്ടപ്പെട്ടിരിക്കുന്ന എന്നോട്"കയറിയ അത്ര സുഖം പോരല്ലെ ഇറങ്ങാൻ. വാ എന്റെ കൈ പിടിച്ച് പതുക്കെ ഇറങ്ങെന്നും പറ്ഞ്ഞ് കൈ നീട്ടി തന്നു.ഇറങ്ങി കഴിഞ്ഞതും ഒരു ചോദ്യം."അപ്പോ പോവല്ലെ അമ്മയിച്ഛനെ കാണാൻ. ദൈവമേ പുലിവാലായല്ലോ.ഈ കുരിശ് വിടാൻ ഭാവമില്ല.ഒരൊറ്റ തള്ള് വെച്ച് കൊടുത്ത് ഞാൻ ഓടി.ഓട്ടം നിർത്തിയത് വീട്ടിൽ ചെന്നിട്ടും.അപ്പോഴുണ്ട് ഞാനൊന്നുമറിഞ്ഞില്ലെ രാമനാരായണ എന്ന മട്ടിൽ എന്റെ ഏട്ടന്റെ അരുമ സന്താനം കൊച്ചു ടി വി കണ്ടോണ്ടിരിക്കുന്നു.കുറച്ച് കഴിഞ്ഞപ്പോഴാണ് ഏട്ടന്റെയും കൂടെ വേറാൾടെയും ശബ്ദം കേട്ടത്.നോക്കിയപ്പോ ദേ ഞാൻ തള്ളിയിട്ട കക്ഷി.കൈ പൊട്ടിയിട്ടുണ്ടെന്ന് തോന്നുന്നു ചെറുതായി.വീണപ്പോ പറ്റിയതാവും.അല്ല ഇയാളിതെന്താ ഇവിടെ.എന്റെ വീട്ടുകാരാണേൽ ഒരുപാട് കാലത്തെ പരിചയം ഉള്ളപോലെ സംസാരിക്കുന്നുണ്ട്.കൂട്ടത്തിൽ എന്റമ്മ തള്ളിയിട്ട പെൺകൊച്ചിനേം അവൾടെ വീട്ടുകാരേം നല്ലോണം ചീത്തവിളിക്കുന്നുണ്ട്.അമ്മയിത് മൊത്തത്തിൽ കുളമാക്കും.മറഞ്ഞിരുന്നുള്ള എന്റെ ആക്ഷൻ കണ്ടിട്ടാവും ഏട്ടത്തി എന്നെ കൈയ്യോടെ പിടിച്ചു."അനൂ ഞാൻ ഇന്നലെ പറഞ്ഞ ലോട്ടറി ഇതാട്ടോ".എന്നാ ഈ ലോട്ടറീടെ കാര്യത്തിൽ ഏതാണ്ട് തീരുമാനം ആയിട്ടുണ്ടെന്നും പറഞ്ഞ് സംഭവിച്ചതെല്ലാം ഞാൻ പറഞ്ഞു.ഏട്ടത്തിയാണേൽ എല്ലാം കേട്ടിട്ട് തലകുത്തി നിന്ന് ചിരിക്കുന്നു.അതിനിടക്ക് എന്റെ പുന്നാര ഏട്ടന് പെങ്ങളെ പരിചയപ്പെടുത്തണമ്ന്ന് ഒരേ നിർബന്ധം.വേണ്ടാന്ന് പറഞ്ഞിട്ടും പിടിച്ച് വലിച്ചെന്നെ മുന്നിലേക്ക് കൊണ്ടുപോയി.എന്നെ കണ്ടപ്പോ ആളൊന്ന് ഞെട്ടി.ഞാൻ നേരത്തെ ഞെട്ടിയതാണല്ലോ അത്കൊണ്ട് ഞെട്ടലൊന്നും വന്നില്ല.എന്റെ നിൽപ്പും ഭാവവുമൊക്കെ കണ്ടിട്ടാവണം ആളു ചിരിയടക്കാൻ പാടുപെടുന്നുണ്ടായിരുന്നു.ഏതായാലും ആ ഒരു സംഭവത്തോടെ എന്റെ സ്വഭാവം ഏതാണ്ട് അപ്പുവേട്ടന് പിടികിട്ടി.പതിയെ ഞങ്ങളു നല്ല കൂട്ടായി.നേരിട്ടും ഫോണിലൂടെയുമെല്ലാം ഒരുപാട് സംസാരിക്കാൻ തുടങ്ങി.എന്റെ കൂടെ കൂടിയിട്ടാണോന്നറിയില്ല ആളിപ്പോ ഗൗരവ്വം ഒക്കെ കളഞ്ഞ് എപ്പോഴും കളിയും തമാശയുമൊക്കെ ആയി.ഇപ്പോ മാങ്ങ പറിക്കാൻ എന്നെക്കാൾ മുമ്പിൽ ആളുണ്ടാവും.വീട്ടുകാർക്കാണേൽ അവരുടെ നടക്കാതെ പോയ സ്വപ്നം ഞങ്ങളിലൂടെ നടത്തണം.ഏതാണ്ട് ആ കാര്യത്തിലും ഒരു തീരുമാനം ആയി.പിന്നീട് വെക്കേഷൻ കഴിഞ്ഞ് ഞാൻ ഹോസ്റ്റലിലേക്ക് തിരിച്ച് പോയി.അപ്പുവേട്ടനാണേൽ എപ്പോഴും വിളിക്കും.സത്യത്തിൽ കുറച്ച് ദിവസം കെണ്ട് തന്നെ പരസ്പരം ഒരുപാട് മനസ്സിലാക്കിയിരുന്നു ഞങ്ങൾ.ഒരു ദിവസം ഫ്രണ്ട്സുമായി കത്തിവെച്ച് കൊണ്ടിരിക്കുന്ന സമയത്താണ് റൂമേറ്റിന്റെ ലാപ്ടോപ്പിൽ അവൾടെ ചേച്ചീടെ കോളേജ് ഫോട്ടോസ് കാണുന്നത്.നോക്കുമ്പോ അപ്പുവേട്ടനുണ്ട് അതിൽ.ഞാൻ അന്തംവിട്ട് നോക്കുന്നത് കണ്ടിട്ടാണ് അവളു പറഞ്ഞ് തുടങ്ങിയത്."ടീ ഇതെന്റെ ചേച്ചീടെ ക്ലാസ്സ്മേറ്റാണ് അഭിലാഷ്.ഭയങ്കര ബുദ്ധിജീവിയായിരുന്നു കക്ഷി.മാത്രല്ല നന്നായി പാടും.എന്റെ ചേച്ചീടെ തൊട്ടപ്പുറത്ത് നിൽക്കുന്നില്ലേ. അവളാണ് ആതിര.രണ്ടാളും തമ്മിൽ വലിയ ദിവ്യപ്രണയം ആയിരുന്നു.പക്ഷേ വിദേശത്ത് ജോലിയുള്ള കാശുകാരൻ ചെക്കൻ വന്നപ്പോ അവളു ആ ചേട്ടനെ പറ്റിച്ചിട്ട് പോയി.ആ പാവത്തിന്റെ കാശുകുറേ മൂടിപ്പിച്ചിട്ടുണ്ടത്രേ ഈ ദുഷ്ട.കുറേകാലം ഡിപ്രഷനെല്ലാം ആയിരുന്നു ആ ചേട്ടൻ.ആത്മഹത്യ ചെയ്യാനൊക്കെ നോക്കീന്ന്.അത്രക്ക് ഇഷ്ടായിരുന്നു.പിന്നെ ഫ്രണ്ടിസെക്കൊ കുറേ കഷ്ടപ്പെട്ടിട്ടാ പഴേപോലെ ആയെന്നാ ചേച്ചി പറഞ്ഞെ."എന്റെ അപ്പുവേട്ടനും ഈ അഭിലാഷും ഒരാളുതന്നാണെന്ന് എന്തോ ഞാനവളോട് പറഞ്ഞില്ല.ഫോൺ നിൽക്കാതെ റിംങ് ചെയ്യുന്നത് കേട്ടാണ് ഞാൻ ചിന്തയിൽ നിന്നുണർന്നത്.നോക്കിയപ്പോ അപ്പുവേട്ടനാണ്.അവിടിരിക്കട്ടെ.എന്നോട് എല്ലാം മറച്ചുവെച്ചില്ലെന്നായിരുന്നു മനസ്സ് നിറയെ.മനപൂർവ്വം കാൾ എടുത്തില്ല.ഓരോന്നാലോചിച്ച് എപ്പോഴോ ഉറങ്ങിപ്പോയി.രാവിലെ എഴുന്നേറ്റ് നോക്കിയപ്പോണ്ട് അപ്പുവേട്ടന്റ ഒരുപാട് മിസ്സിഡ്കാൾസ്.എന്തോ തിരിച്ച് വിളിക്കാൻ തോന്നിയല്ല.ഫോൺ ഓഫാക്കി വെച്ചിട്ട് അടുത്ത ബസ്സിന് തന്നെ ഞാൻ നാട്ടിലേക്ക് കയറി.പെട്ടെന്ന് എന്നെ കണ്ട് വീട്ടുകാരും ഒന്ന് ഞെട്ടി.പറയാണ്ട് വന്നതിന് ഏട്ടന്റെ വക വഴക്കും കേട്ടു നന്നായി.എല്ലാം കൂടെ ആയപ്പോ റൂമിൽ പോയി ഒരൊറ്റ കരച്ചിലായിരുന്നു.കുറച്ച് കഴിഞ്ഞപ്പോ എന്നെ തിരക്കി അപ്പുവേട്ടൻ വന്നു.ഏട്ടൻ പറഞ്ഞു കാണും ഞാൻ വന്നത്.നേരെ റൂമിൽ വന്ന് കൈവീശി നല്ലൊരെണ്ണം എനിക്കിട്ട് തന്നു.കണ്ണീന്ന് പൊന്നീച്ച മത്രല്ല തേനീച്ച വരെ പറന്ന് പോയി.അത്ര നല്ല അടിയായിരുന്നു.
"എവിടെപ്പോയി ഇരിക്കായിരുന്നൂടി ഫോണും ഓഫ് ചെയ്ത്.നിനക്കൊന്ന് കാൾ എടുത്താലെന്താ.വെറുതെ മനുഷ്യനെ പേടിപ്പിക്കാൻ".ആളു നല്ല ദേഷ്യത്തിലാണ്." എന്തേ പണ്ട് ആതിര ഇട്ടിട്ട് പോയപോലെ ഞാനും പോയീന്ന് കരുതിയോ".കരഞ്ഞുകലങ്ങിയ കണ്ണോട് കൂടിയ എന്റെ ചോദ്യം കേട്ടിട്ടാവും ഒന്നും മിണ്ടാതെ ആളിറങ്ങിപ്പോയി.രണ്ടു ദിവസം ഞാനും മൈന്റ് ചെയ്യാൻ പോയില്ല.മൂന്നാം ദിവസം ആയപ്പോഴേക്കും എങ്ങനേലും ഒന്ന് ആളെ കണ്ടാ മതീന്നായി എനിക്ക്.വാശി കളഞ്ഞു ഞാൻ തന്നെ ചെന്നു കാണാൻ."ആന്റീ അപ്പുവേട്ടൻ എന്തേ".
"അവൻ റൂമിലുണ്ട്.നിങ്ങളു തമ്മിൽ എന്തേലും വഴക്കുണ്ടായോ മോളെ.രണ്ട് ദിവസായി അവൻ അണ്ടി പോയ അണ്ണാനെ പോലിരിക്കുന്നുണ്ട്. മോള് പോയി നോക്ക്".
റൂമിൽ നോക്കിയപ്പോ ആളില്ല.ടേബിളിൽ ഒരു ഡയറി ഇരിക്കുന്നത് കണ്ട് വെറുതെ തുറന്ന് നോക്കി. അതിൽ ഞങ്ങളു തമ്മിൽ കണ്ടുമുട്ടിയ അന്നുമുതലുള്ള കാര്യങ്ങളുണ്ടായിരുന്നു.എന്നോടുള്ള സ്നേഹത്തിന്റ തീവ്രത ആ ഓരോ വരികളിലുടെയും മനസ്സിലാക്കായിരുന്നു ഞാൻ.അത് കണ്ട്കൊണ്ടാണ് അപ്പുവേട്ടൻ കുളിച്ചിട്ട് ഇറങ്ങി വരുന്നത്.
" നിന്നോടാരാ എന്റെ ഡയറി വായിക്കാൻ പറഞ്ഞെ".ഞാൻ ഒന്നും മിണ്ടിയില്ല.പകരം വന്ന സങ്കടം മുഴുവൻ ഒരൊറ്റ പൊട്ടികരച്ചിലാക്കി മാറ്റി ഞാൻ."ഇത്രയെക്കെ നടന്നിട്ടും എന്നോട് മറച്ച് വെച്ചിട്ടല്ലേ ഞാൻ പിണങ്ങി നടന്നെ.അപ്പുവേട്ടാ സോറി"കരച്ചിലിനിടയിലും അത് ഞാൻ പറഞ്ഞൊപ്പിച്ചു.
"ടീ അനൂ പറയാണ്ടിരുന്നതിന് സോറി.നിന്നെ കണ്ട അന്നുമുതൽ അവളെ കുറിച്ചു ഞാൻ ഓർത്തിട്ടില്ല.പിന്നെ എനിക്ക് അവളെ കുറിച്ച് ഓർക്കാൻ നീയൊരു അവസരം തന്നാലല്ലേ എനിക്ക് പറയാൻ പറ്റൂ.അതൊക്കോ ഞാൻ അന്നെ മറന്നതാണ്.ഇപ്പോ നീ മാത്രേള്ളൂ എന്റെ മനസ്സിൽ".അത്രയും കേട്ടപ്പോ എന്റെ സങ്കടൊക്കെ പോയി മുഖം ഒന്നു തെളിഞ്ഞു.പെട്ടന്ന് തീരുമാനം ആക്കിയില്ലെങ്കിൽ ശെരിയാവില്ലെന്ന് വീട്ടുകാർക്ക് തോന്നിയിട്ടാവും അപ്പുവേട്ടന്റെ ലീവ് കഴിയുന്നതിന് മുൻപ് തന്നെ കല്യാണം തീരുമാനിച്ചു.അങ്ങനെ ഷോപ്പിംഗിന്റെ പേരിൽ കടയായ കടയെല്ലാം കയറിയിറങ്ങുമ്പോഴാണ് അപ്പുവേട്ടനു എട്ടിനറെ പണി കൊടുത്ത ആതിരയെ കണുന്നത്.അപ്പുവേട്ടനോട് ഞാനിപ്പോ വരാന്ന് പറഞ്ഞു അവൾടെ അടുത്തേക്ക് ചെന്നു.
" ഹായ്....ആതിരയല്ലെ.എന്നെ മനസ്സിലായോ."ഞാൻ ചോദിച്ചു
"സോറി എനിക്ക് മനസ്സിലായില്ല.എന്നെ എങ്ങനെ അറിയാം".
" നിങ്ങൾടെ കൂടെ പഠിച്ച ശരണ്യ എന്റെ കസിൻ ആണ്.ചേച്ചി പറഞ്ഞറിയാം.ഞാൻ ഫോട്ടോ കണ്ടിട്ടുണ്ട്."സത്യത്തിൽ ശരണൃ എന്റെ റുംമേറ്റിന്റെ ചേച്ചിയാണ്. "അതേയോ.ശരണ്യയെ കണ്ടിട്ട് ഒത്തിരിയായി.അവൾക്ക് സുഖമല്ലേ."
"അതെ ചേച്ചി സുഖമായി ഇരിക്കുന്നു." "ഷോപ്പിംഗിനിറങ്ങിയതാവൂല്ലേ ഇവിടെ". "ഉം...അടുത്ത മാസം എന്റെ മാര്യേജാണ്.ഏട്ടൻ അമേരിക്കയിൽ ആണ് വർക്ക് ചെയ്യുന്നെ.ആൾക്ക് ലീവ് കുറച്ചെള്ളു.ഒന്നിനും സമയല്ല.അതിന്റെ തിരക്കിലാണ്."
"ആണോ congratz....".
" താങ്ക്യൂ....ഒരു കാര്യം പറയാൻ വിട്ടു.എന്റെ അപ്പുവേട്ടനും നിങ്ങൾടെ ബാച്ച്മേറ്റായിരുന്നു.ചിലപ്പോ അറിയുമായിരിക്കും."
അപ്പുവേട്ടാ...ഒന്നിങ്ങ് വന്നേ..
എല്ലാം കണ്ടുകൊണ്ട് ആളടുത്ത് തന്നെ ഉണ്ടായിരുന്നു.അപ്പുവേട്ടനോട് ചേർന്ന് നിന്ന് കൈപിടിച്ച് പരിചയപ്പെടുത്തി കൊടുത്തു ഞാൻ.അവളാണേൽ എന്ത് പറയണമെനാനറിയാതെ ഞെട്ടിയിരിക്കാണ്.ഞാൻ ബാഗിൽ നിന്ന് ഒരു ഇൻവിറ്റേഷൻ കാർഡ് എടുത്തു.എന്നിട്ട് ഞങ്ങളു രണ്ടാളും ചേർന്ന് അതങ്ങ് കൈയ്യോടെ കൊടുത്തു.അവളാകെ വിളറി വെളുത്തിട്ടണ്ട്.കല്യാണത്തിന് വരണം ഇത്തിരി ബിസിയാണ്.bye ന്നും പറഞ്ഞ് അപ്പുവേട്ടന്റെ കൈയ്യും പിടിച്ചു ഞാൻ നടന്നു.അപ്പുവേട്ടന്റെ മുഖം നൂറ് വാട്ട് ബൾബ് കത്തി നിൽക്കുന്ന പോലെയുണ്ട്.ഇതിലും നല്ലെരു പ്രതികാരം അവളോടിനി ചെയ്യാനില്ല. പോകുന്ന വഴിക്ക് എന്നെ ചേർത്ത് പിടിച്ച് അപ്പുവേട്ടൻ എന്നോടൊരു കാര്യം കൂടി പറഞ്ഞു.
"നീന്നെ എനിക്ക് കീട്ടിയതാണ് എന്റെ ഏറ്റവും വലിയ ഭാഗ്യം"
ദൈവം ചിലപ്പോളിങ്ങനെയാണ്.നമ്മളെ ഒരു വലിയ തകർച്ചയുടെ വക്കിലേക്ക് കൊണ്ടെത്തിച്ചിട്ട് ഒട്ടും പ്രതീക്ഷിക്കാത്ത സമയത്ത് നമ്മൾ ആഗ്രഹിച്ചതിലും കൂടുതൽ നമുക്ക് തിരിച്ചു തരും. അതും നമ്മെള തകർത്തവരുടെ കൺമുന്നിലൂടെ തന്നെ.

Comments

Popular posts from this blog

മന്റ്രം എന്നാല്‍ എന്ത് ????

ഓരോ ഗ്രാമത്തിലും ഓരോ മൈതാനം. അവിടെ ഒരരയാല്‍. അരയാലിന് ചെങ്കല്ലുകൊണ്ടൊരു തറ. ആ തറയുടെ പേരാണ് മന്‍ റം (manram). അരയാല്‍ത്തറയും ചുറ്റുപാടുമുള്ള സ്ഥലവും ചേര്‍ന്ന് മന്‍ റം അഥവാ പൊതുവില്‍ എന്നുകൂടി അറിയപ്പെട്ട പൊതു ഇടം. കേരളത്തിലെ ആദ്യത്തെ പഞ്ചായത്തും ഗ്രാമസഭയും അവിടെയായിരുന്നു. മന്‍ റം ആണ് മലയാളത്തില്‍ മന്നമായത്. 'തറവാടി'ല്‍ പഴയ തറയുമുണ്ട്. പതിനാറോ പതിനേഴോ നൂറ്റാണ്ടുകള്‍ക്കപ്പുറത്ത് മതനിരപേക്ഷവും ജാതിനിരപേക്ഷവുമായി കേരളത്തിലും തെക്കേ ഇന്ത്യയിലാകെയും വളര്‍ന്നുവന്ന തദ്ദേശസ്വയംഭരണ സംവിധാനമായിരുന്നു മന്റം.  സ്ഥാനാര്‍ഥികളും മുന്നണികളും പ്രചാരണവും ചിഹ്നവും വോട്ടെടുപ്പും ഉണ്ടായിരുന്നോ എന്നതിന് തെളിവില്ലെങ്കിലും ഭരണത്തിന്റെ ഏറ്റവും താഴത്തെ ഘടകമായി ഗ്രാമസഭ എ.ഡി. ആദ്യ ശതകങ്ങളില്‍ത്തന്നെ തമിഴകത്തിന്റെ ഭാഗമായ കേരളത്തില്‍ സക്രിയമായിരുന്നുവെന്ന് ചെന്തമിഴ് ഇതിഹാസങ്ങള്‍ വ്യക്തമാക്കുന്നു. കാസര്‍കോട് ജില്ലയില്‍ ഇപ്പോഴും സക്രിയമായി തുടരുന്ന കഴകങ്ങളും താനങ്ങളും മന്‍ റത്തിന്റെ വിദൂര സ്മൃതിയുണര്‍ത്തുന്നു. വൈദിക സംസ്‌കാര കാലഘട്ടത്തില്‍ ഉണ്ടായിരുന്ന സഭയും സമിതിയും സ്ത്രീകള്‍ക്കുള്‍പ്പെടെ വോ

പറയി പെറ്റ പന്തിരു കുലം

ദേശദേശാന്തരങ്ങളുടെ അതിരുകള്‍ ഭേദിച്ച് ഭൂമി ലോകത്തിന്റെ അന്തമില്ലാത്ത സഞ്ചാരപഥങ്ങളില്‍ പുളഞ്ഞു നടന്ന 'യാത്രക്കാരുടെ ഉത്സവതൃഷ്ണകളില്‍ നിന്നാണ്' ലോകത്തിന്റെ ആദിമരൂപ ഭൂപടങ്ങള്‍ നിര്‍മ്മിക്കപ്പെട്ടത്. യാത്രക്കാരും സഞ്ചാരികളും ലോകത്തിന്റെ കാണപ്പെടുന്ന ചമയങ്ങള്‍ കണ്ട് നടന്നപ്പോള്‍ അതീന്ദ്രിയജ്ഞാനികളും അവധൂതന്‍മാരും പ്രപഞ്ചത്തിന്റെ ആന്തരിക പ്രയാണപഥങ്ങളില്‍ അലഞ്ഞുനടന്നു. ചരാചരങ്ങളുടെ മര്‍മകേന്ദ്രങ്ങള്‍ മനസ്സിലാക്കിയ അവധൂതന്‍മാരും അതീന്ദ്രിയജ്ഞാനികളും കാണാത്ത കാഴ്ചകളും കേള്‍ക്കാത്ത വചനങ്ങളും സാന്ദ്രീകരിച്ച പ്രപഞ്ചാസ്തിത്വത്തെ ആത്മാവില്‍ കുടി വെച്ചവരായിരുന്നു. അവര്‍ക്ക് കൂടും കുടുംബവുമുണ്ടായിരുന്നില്ല. പേറും പിറവിയുമുണ്ടായിരുന്നില്ല. അവര്‍ എന്നും ഒറ്റപ്പെട്ടു നടന്ന് ചിത്രശലഭങ്ങളുടെ അദൃശ്യമരണം പോലെ മണ്ണിലേക്കു ലയിച്ചു. അവര്‍ക്ക് വേണ്ടി കരയാനാളുണ്ടായിരുന്നില്ല. ബലിയും ആണ്ട് ശ്രാദ്ധവുമുണ്ടായില്ല. ആ വിധം ആവിര്‍ഭവിക്കുകയും മണ്ണിലലിഞ്ഞു ചേരുകയും ചെയ്ത അതീന്ദ്രിയജ്ഞാനികളുടെ കാലചരിത്രത്തെ അതിശയിപ്പിച്ച അവതാരങ്ങളായിരുന്നു പറയിപെറ്റ പന്തിരുകുലം.  പന്തിരുകുലത്തിന്റെ മാതാപിതാക്കളായ വരരുചിയും പഞ്ചമ

ആൻ റൈസ്

''സാൻഫ്രാൻസിസ്കോവിലെ മൂടൽമഞ്ഞ് നിറഞ്ഞ കുന്നുകളിറങ്ങി ന്യൂ ഓർലിയാൻസിൻ്റെ മാന്ത്രിക വീഥികളിലേക്ക് മമ്മക്കൊപ്പം നടന്നത് ഞാനോർക്കുകയായിരുന്നു. മമ്മ കാണിച്ച് തന്ന കാഴ്ചകൾ, മമ്മ കാണാൻ പഠിപ്പിച്ച നിറമുള്ള സ്വപ്നങ്ങൾ, കാലിഫോർണിയ, അങ്ങനെ ഓരോന്നും. മൊറാലിറ്റികളെ മുഴുവൻ ധിക്കരിക്കാനും ഭ്രാന്തമായ അഭിനിവേശങ്ങൾക്ക് കീഴടങ്ങാനും എന്നെപ്പഠിപ്പിച്ചത് മമ്മയാണ്. സന്തോഷത്തിനുള്ള വഴി സ്വയം കണ്ടെത്താനും, അതിനു വേണ്ടി ഉച്ചത്തിൽ സംസാരിക്കാനും പഠിപ്പിച്ച മമ്മയാണ് ഇന്നെൻ്റെയടുത്ത് ഒന്നും മിണ്ടാതെ കിടക്കുന്നത്. സങ്കടം വന്നു. മമ്മ പക്ഷേ അതൊന്നും വകവെക്കില്ലെന്ന് എനിക്കറിയാം. 19 വർഷങ്ങൾക്കിപ്പുറം മമ്മയ്ക്ക് പപ്പയെ കാണാൻ തോന്നിയിട്ടുണ്ടാവും. നമ്മൾ പൊട്ടിക്കരഞ്ഞാലും മമ്മ പോകും. മെറ്റേരി സെമിത്തേരിയിലെ പപ്പയുടെ കിടപ്പറ വാതിൽ അതാ മമ്മയ്ക്ക് വേണ്ടി തുറന്നിരിക്കുന്നു. ഗുഡ് ബൈ മമ്മാ.'' 2021 ഡിസംബർ 11 ന് ആൻ റൈസ് മടങ്ങുമ്പോൾ ക്രിസ്റ്റഫർ എഴുതിയ കത്താണ്. കവിയും ചിത്രകാരനുമായ സ്റ്റാൻ റൈസിന്റെയും ആനിൻ്റെയും മകൻ, ആദ്യ നോവൽ കൊണ്ടു തന്നെ ന്യൂയോർക്ക് ടൈംസിന്റെ ബെസ്റ്റ് സെല്ലർ പട്ടികയിലെത്തിയ എഴുത്തുകാരൻ, അമേരിക്കൻ ല