മാര്‍ക്കേസ് ; കഥ പറയാനായി ജനിച്ചവന് ഏകാന്തതയുടെ നൂറു വര് ഷങ്ങള് എന്ന നോവലില്‍ ഗാബോ ഇങ്ങനെ എഴുതിയിരുന്നു : “ അതി സാധാരണമായി പോകുന്ന ദിവസങ്ങളെ , ചിലപ്പോള്‍ ചില കാര്യങ്ങള്‍ , അതു വരെയില്ലാത്ത വിധം ചലിപ്പിക്കും ... ” എന്നാല്‍ ഇന്നലെ ലോകത്തെ ഒരു നിമിഷത്തേക്ക് അതുവരെയില്ലാത്ത നിശബ്ദതയിലേക്ക് തള്ളിവിട്ടാണ് മാജിക്കല്‍ റിയലിസത്തിന്റെ വക്താവ് ഗബ്രിയേല്‍ ഗാര് സ്യ മാര്‍ ക്കേസ് എന്ന കൊളംബിയന്‍ എഴുത്തുകാരന്റെ മരണ വാര് ത്ത ലോകം അറിയുന്നത് . കടുത്ത ഏകാന്തതയിലേക്ക് മലയാളികള്‍ ക്ക് ഏറെ പ്രിയപ്പെട്ട ഗാബോ യാത്രയാകുമ്പോള്‍ അതിനെ ദൈവത്തിന്റെ മാജിക്കല്‍ റിയലിസം എന്ന് മാത്രമെ പറയാന്‍ സാധിക്കൂ . പലപ്പോഴും വാര് ത്തകളില് നിറഞ്ഞ് നിന്നിരുന്ന പ്രകൃതമായിരുന്നു ഗാബോയുടേത് . മാറിയോ വര് ഗാസ് ലോസയുമായുള്ള ആശയപരമായ തര് ക്കവും ഗാബോക്ക് മറവി രോഗം ബാധിച്ചതും മാധ്യമങ്ങളിലും ജനങ്ങള്‍ ക്കിടയിലും ചര് ച്ചാ വിഷയമായിരുന്നു . 2012 ജൂലൈ മാസത്തിലാണ് ഗാബോക്ക് മറവി രോഗം ബാധിച്ചതെന്ന് കണ്ണീരോടെ അദ്ദേഹത്തിന്റെ സഹോദരന് ജെയ
കിണ്ണം കട്ട കള്ളൻ....