Skip to main content

ദി ബിഗ്‌ മമ്മി

1898-ലാണ് ഈജിപ്തിലെ ഫറോവയുടെ മമ്മികണ്ടെടുത്തത്. ശേഷം ഇരുപതാം നൂറ്റാണ്ടിന്റെഅവസാനത്തിലാണ് കമ്പ്യൂട്ടര് മുഖേന വളരെസൂക്ഷ്മമായി പരിശോധന നടത്തിവിവരങ്ങളറിയാന് സാധിക്കുന്ന അത്യാധുനികവൈദ്യശാസ്ത്ര ഉപകരണം ശാസ്ത്രജ്ഞന്മാര്വികസിപ്പിച്ചെടുത്തത്. 1981-ല് ഫ്രാന്സോമത്റാന് ഫ്രാന്സിന്റെ ഭരണസാരഥ്യംഏറ്റെടുത്ത ഘട്ടത്തില് ഫറോവയുടെ മമ്മിയെസൂക്ഷിക്കാന് ഫ്രാന്സിനെ അനുവദിക്കണമെന്ന്ഈജിപ്തിനോട് അഭ്യര്ത്ഥിച്ചു. തുടര്ന്ന്ഫ്രാന്സിലെ പാരീസ് വിമാനത്താവളത്തില്ഫ്രഞ്ച് പ്രസിഡന്റും മന്ത്രിമാരും മറ്റ് ഉന്നതഉദ്യോഗസ്ഥരും തലകുനിച്ച് ഫറോവയുടെമമ്മിക്ക് രാജകീയസ്വീകരണം നല്കി. പിന്നീട്ഫ്രഞ്ച് പുരാവസ്തു കേന്ദ്രത്തിലെപ്രത്യേകസജ്ജീകരണത്തിലേക്ക് ആ മമ്മിയെമാറ്റി. അക്കാലത്തെ ഏറ്റവും വിദഗ്ധരായപുരാവസ്തു ശാസ്ത്രജ്ഞരും ശസ്ത്രക്രിയാവിദഗ്ദന്മാരും പ്രസ്തുത മമ്മിയെക്കുറിച്ചഗവേഷണപഠനങ്ങളില്‍ ഏര്പെട്ടു.മമ്മിഗവേഷണത്തിലെ ശസ്ത്രക്രിയാവിദഗ്ധര്ക്ക് നേതൃത്വം നല്കിയിരുന്നത്ഫ്രഞ്ചുകാരന് തന്നെയായിരുന്ന മോറീസ്ബുക്കായ് ആയിരുന്നു. ഫ്രഞ്ചുക്രൈസ്തവകുടുംബത്തില് പിറന്നവൈദ്യശാസ്ത്രത്തില്ബിരുദം നേടിയ അദ്ദേഹം ആധുനിക ഫ്രാന്സിലെഅറിയപ്പെടുന്ന സര്ജനായിരുന്നു. ഫ്രഞ്ച്അക്കാദമി 1988-ല് ചരിത്രത്തില് അവാര്ഡ്നല്കി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.മമ്മിയുടെ പഴക്കംഅതിന്റെ ശരീരത്തിന്സംഭവിച്ച മാറ്റം തുടങ്ങിയവിഷയങ്ങളെക്കുറിച്ചായിരുന്നുഅദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നശാസ്ത്രജ്ഞന്മാര് മുഖ്യമായുംപരിശോധിച്ചത്. അതേസമയം ഇവരില് നിന്ന്ഭിന്നമായി ഈ ഫറോവ രാജാവ് എങ്ങനെയാണ്കൊല്ലപ്പെട്ടത് എന്നതിനെക്കുറിച്ചാണ്മോറീസ് ബുക്കായി അന്വേഷിച്ചത്. നിരന്തരപഠനത്തിന് ശേഷം ഒരു ദിവസം രാത്രിയുടെഅന്ത്യയാമങ്ങളില് അദ്ദേഹം തന്റെ അവസാനനിഗമനങ്ങളില് എത്തിച്ചേര്ന്നു.മമ്മിയുടെ പേശിയുടെ ഏറ്റവും ചെറിയഭാഗമെടുത്ത് മൈക്രോസ്കോപ് കൊണ്ട്പരിശോധിച്ച അദ്ദേഹം അവയെല്ലാംപൂര്ണസുരക്ഷിതമാണെന്ന് മനസ്സിലാക്കുകയുണ്ടായി. വളരെ കുറഞ്ഞ നേരത്തേക്ക് പോലുംവെള്ളത്തില് കിടന്ന ഒരു ശരീരം ഇപ്രകാരംപൂര്ണസുരക്ഷിതമായിരിക്കുകയില്ല എന്നതാണ്വസ്തുത. എന്നിരിക്കെശരീരത്തില്പറ്റിപ്പിടിച്ച ഉപ്പുകണികള്സാക്ഷ്യപ്പെടുത്തുന്ന പ്രകാരം കടലില് മുങ്ങിമരിച്ച ഒരു വ്യക്തിയുടെ മൃതദേഹം ഇത്രസുരക്ഷിതമായി എങ്ങനെ അവശേഷിക്കുന്നുഎന്ന ചോദ്യം മോറീസ് ബുക്കായിയെവല്ലാതെ അലട്ടി. മാത്രമല്ലഈജിപ്ത്ഭരിച്ച മറ്റ് ഫറോവമാരുടെ മൃതദേഹത്തേക്കാള്സുരക്ഷിതമായിരുന്നു കടലില് നിന്നെടുത്തഫറോവയുടെ മൃതദേഹമെന്നത് കൂടുതല്അല്ഭുതകരമായിരുന്നു. സൂക്ഷ്മപരിശോധനയില്ബോധ്യപ്പെട്ട കാര്യം ഫറോവയുടെ മൃതദേഹംഅധികകാലം കടല് വെള്ളത്തില് കിടന്നിട്ടില്ലഎന്നാണ്. കാരണം വെള്ളത്തില് അധികംനിന്നതിന്റെ എന്തെങ്കിലും കേട് ആമൃതദേഹത്തില് പ്രകടമായിരുന്നില്ല.അതൊരു പുതിയ കണ്ടെത്തലായിരുന്നു എന്നഅര്ത്ഥത്തില് അദ്ദേഹം അവസാന റിപ്പോര്ട്ട്തയ്യാറാക്കുകയായിരുന്നു. അപ്പോഴാണ്ഫറോവ മുങ്ങി മരിച്ചതാണെന്ന് മുസ്ലിംകള്വിശ്വസിക്കുന്നുവെന്ന് ആരോ അദ്ദേഹത്തോട്പറഞ്ഞത്. ഇത് കേട്ട അദ്ദേഹംഅദ്ഭൂതസ്തബ്ധനായിരുന്നുപോയി. കാരണംആധുനിക ഉപകരണങ്ങളുടെ സഹായമില്ലാതെഅത്തരമൊരു വിജ്ഞാനം ലഭിക്കുകഅസാധ്യമാണ്. അതിനാല് മുസ് ലിംകളുടെവിശ്വാസത്തെ അദ്ദേഹം നിഷേധിച്ചു. പക്ഷേവിശുദ്ധ ഖുര്ആനില് ഇക്കാര്യമുണ്ടെന്ന്പറഞ്ഞപ്പോള് അതേക്കുറിച്ച്അന്വേഷിക്കാന് തയ്യാറാവുകയും സൂറ യൂനുസ്92-ാം വചനത്തില് അക്കാര്യം കണ്ടെത്തുകയുംചെയ്തു.ഈ യാഥാര്ത്ഥ്യം തനിക്കുമുമ്പ് ആരുംകണ്ടെത്തിയിട്ടില്ലെന്നായിരുന്നു അദ്ദേഹംകരുതിയിരുന്നത്. '1898-ലാണ് ഫറോവയുടെ മമ്മിലഭിച്ചത്. അതിനും ആയിരത്തി നാനൂറ്വര്ഷങ്ങള്ക്ക് മുമ്പ് അക്കാര്യം ഖുര്ആന്വ്യക്തമാക്കിയിരിക്കുന്നുഎന്നാണ് പിന്നീട്അദ്ദേഹം തന്റെ ഗ്രന്ഥത്തില് എഴുതിയത്.അതിന് ശേഷമുള്ള പത്തുവര്ഷം ശാസ്ത്രീയയാഥാര്ത്ഥ്യങ്ങളും വിശുദ്ധ ഖുര്ആനിലെസൂചനകളും തമ്മിലെ പാരസ്പര്യത്തെക്കുറിച്ച്അദ്ദേഹം പഠനമാരംഭിച്ചു. വിശുദ്ധ ഖുര്ആനുംശാസ്ത്രവും തമ്മില് എന്തെങ്കിലും വൈരുധ്യംകാണുമെന്ന പ്രതീക്ഷയിലായിരുന്നു അത്.പക്ഷേ അദ്ദേഹത്തിന്റെ പ്രതീക്ഷകളെഅട്ടിമറിച്ചുകൊണ്ട് വിശുദ്ധ ഖുര്ആനില് ഒരുഅസത്യവും കടന്നുകൂടിയിട്ടില്ലെന്നയാഥാര്ഥ്യം അംഗീകരിക്കേണ്ടിവന്നു.പ്രസ്തുതപഠനത്തെ തുടര്ന്ന് അദ്ദേഹം രചിച്ച ഗ്രന്ഥംപാശ്ചാത്യ ലോകത്തെ പിടിച്ചുകുലുക്കുന്നതായിരുന്നു.'ഖുര്ആന്തൗറാത്ത്,ഇഞ്ചീല്:ആധുനികവിജ്ഞാനത്തിന്റെഅടിസ്ഥാനത്തില്വിശുദ്ധ വേദങ്ങളെക്കുറിച്ചപഠനംഎന്നായിരുന്നു ആ ഗ്രന്ഥത്തിന്റെതലക്കെട്ട്.ബുക്കായ് പറയുന്നു:'വിശുദ്ധ ഖുര്ആന്റെപ്രമാണങ്ങളെ അഭിമുഖീകരിക്കുന്ന ഒരുവ്യക്തിയെ ആദ്യം ആശ്ചര്യപ്പെടുത്തുകഅതിലെ ശാസ്ത്രീയ വിഷയങ്ങളുടെസമ്പന്നതയാണ്. തൗറാത്തിലും ഇഞ്ചീലിലുംഭീമമായ ശാസ്ത്രീയ അബദ്ധങ്ങള് കാണുമ്പോള്വിശുദ്ധ ഖുര്ആനില് ഒരു ചെറിയ വീഴ്ച പോലുംകാണാന് സാധിക്കുകയില്ല. വിശുദ്ധ ഖുര്ആന്ഒരു സാധാരണ മനുഷ്യന്റെവചനങ്ങളാണെങ്കില് ഒമ്പതാം നൂറ്റാണ്ടില്അസംഭവ്യമെന്ന് കരുതപ്പെടുന്നയാഥാര്ത്ഥ്യങ്ങള് എങ്ങനെ അവയില്കടന്നുവന്നു?'തൗറാത്തിലെയും ഇഞ്ചീലിലെയുംവൈരുധ്യങ്ങള് തുറന്ന് കാണിച്ച അദ്ദേഹംഅവ രണ്ടും ഒരു കാലത്ത് എഴുതപ്പെട്ടതല്ലഎന്ന് സ്ഥാപിക്കുകയും ചെയ്തു. മാത്രമല്ല,അവ ഈസാമൂസാ പ്രവാചകന്മാരിലേക്ക്ചേര്ക്കുന്നത് കള്ളമാണെന്നും അദ്ദേഹംവ്യക്തമാക്കി. ആ പ്രവാചകന്മാരുടെകാലശേഷം എത്രയോ വര്ഷങ്ങള് കഴിഞ്ഞാണ്അവ എഴുതപ്പെട്ടതെന്ന് അദ്ദേഹംതെളിയിച്ചു.ഫറോവയുടെ മൃതദേഹം സൂക്ഷ്മമായിപരിചരിച്ച് പഠനങ്ങള്ക്കുവിധേയമാക്കിയശേഷം തിരികെ ഈജിപ്തിന്ഫ്രാന്സ് കൈമാറി. ആഢംബരപൂര്ണമായസ്ഫടികക്കൂട്ടിലായിരുന്നു മമ്മിയെകിടത്തിയിരുന്നത്. പ്രൊഫസര് മോറീസ്ബുക്കായ് 1982-ല് ഇസ്ലാം സ്വീകരിച്ചു.യൂറോപിന്റെയും ക്രൈസ്തചര്ച്ചിന്റെയുംഹൃദയത്തില് പൊട്ടിത്തെറിച്ചബോംബായിരുന്നു അത്.

Comments

Popular posts from this blog

പറയി പെറ്റ പന്തിരു കുലം

ദേശദേശാന്തരങ്ങളുടെ അതിരുകള്‍ ഭേദിച്ച് ഭൂമി ലോകത്തിന്റെ അന്തമില്ലാത്ത സഞ്ചാരപഥങ്ങളില്‍ പുളഞ്ഞു നടന്ന 'യാത്രക്കാരുടെ ഉത്സവതൃഷ്ണകളില്‍ നിന്നാണ്' ലോകത്തിന്റെ ആദിമരൂപ ഭൂപടങ്ങള്‍ നിര്‍മ്മിക്കപ്പെട്ടത്. യാത്രക്കാരും സഞ്ചാരികളും ലോകത്തിന്റെ കാണപ്പെടുന്ന ചമയങ്ങള്‍ കണ്ട് നടന്നപ്പോള്‍ അതീന്ദ്രിയജ്ഞാനികളും അവധൂതന്‍മാരും പ്രപഞ്ചത്തിന്റെ ആന്തരിക പ്രയാണപഥങ്ങളില്‍ അലഞ്ഞുനടന്നു. ചരാചരങ്ങളുടെ മര്‍മകേന്ദ്രങ്ങള്‍ മനസ്സിലാക്കിയ അവധൂതന്‍മാരും അതീന്ദ്രിയജ്ഞാനികളും കാണാത്ത കാഴ്ചകളും കേള്‍ക്കാത്ത വചനങ്ങളും സാന്ദ്രീകരിച്ച പ്രപഞ്ചാസ്തിത്വത്തെ ആത്മാവില്‍ കുടി വെച്ചവരായിരുന്നു. അവര്‍ക്ക് കൂടും കുടുംബവുമുണ്ടായിരുന്നില്ല. പേറും പിറവിയുമുണ്ടായിരുന്നില്ല. അവര്‍ എന്നും ഒറ്റപ്പെട്ടു നടന്ന് ചിത്രശലഭങ്ങളുടെ അദൃശ്യമരണം പോലെ മണ്ണിലേക്കു ലയിച്ചു. അവര്‍ക്ക് വേണ്ടി കരയാനാളുണ്ടായിരുന്നില്ല. ബലിയും ആണ്ട് ശ്രാദ്ധവുമുണ്ടായില്ല. ആ വിധം ആവിര്‍ഭവിക്കുകയും മണ്ണിലലിഞ്ഞു ചേരുകയും ചെയ്ത അതീന്ദ്രിയജ്ഞാനികളുടെ കാലചരിത്രത്തെ അതിശയിപ്പിച്ച അവതാരങ്ങളായിരുന്നു പറയിപെറ്റ പന്തിരുകുലം.  പന്തിരുകുലത്തിന്റെ മാതാപിതാക്കളായ വരരുചിയും പഞ്ചമ...

മന്റ്രം എന്നാല്‍ എന്ത് ????

ഓരോ ഗ്രാമത്തിലും ഓരോ മൈതാനം. അവിടെ ഒരരയാല്‍. അരയാലിന് ചെങ്കല്ലുകൊണ്ടൊരു തറ. ആ തറയുടെ പേരാണ് മന്‍ റം (manram). അരയാല്‍ത്തറയും ചുറ്റുപാടുമുള്ള സ്ഥലവും ചേര്‍ന്ന് മന്‍ റം അഥവാ പൊതുവില്‍ എന്നുകൂടി അറിയപ്പെട്ട പൊതു ഇടം. കേരളത്തിലെ ആദ്യത്തെ പഞ്ചായത്തും ഗ്രാമസഭയും അവിടെയായിരുന്നു. മന്‍ റം ആണ് മലയാളത്തില്‍ മന്നമായത്. 'തറവാടി'ല്‍ പഴയ തറയുമുണ്ട്. പതിനാറോ പതിനേഴോ നൂറ്റാണ്ടുകള്‍ക്കപ്പുറത്ത് മതനിരപേക്ഷവും ജാതിനിരപേക്ഷവുമായി കേരളത്തിലും തെക്കേ ഇന്ത്യയിലാകെയും വളര്‍ന്നുവന്ന തദ്ദേശസ്വയംഭരണ സംവിധാനമായിരുന്നു മന്റം.  സ്ഥാനാര്‍ഥികളും മുന്നണികളും പ്രചാരണവും ചിഹ്നവും വോട്ടെടുപ്പും ഉണ്ടായിരുന്നോ എന്നതിന് തെളിവില്ലെങ്കിലും ഭരണത്തിന്റെ ഏറ്റവും താഴത്തെ ഘടകമായി ഗ്രാമസഭ എ.ഡി. ആദ്യ ശതകങ്ങളില്‍ത്തന്നെ തമിഴകത്തിന്റെ ഭാഗമായ കേരളത്തില്‍ സക്രിയമായിരുന്നുവെന്ന് ചെന്തമിഴ് ഇതിഹാസങ്ങള്‍ വ്യക്തമാക്കുന്നു. കാസര്‍കോട് ജില്ലയില്‍ ഇപ്പോഴും സക്രിയമായി തുടരുന്ന കഴകങ്ങളും താനങ്ങളും മന്‍ റത്തിന്റെ വിദൂര സ്മൃതിയുണര്‍ത്തുന്നു. വൈദിക സംസ്‌കാര കാലഘട്ടത്തില്‍ ഉണ്ടായിരുന്ന സഭയും സമിതിയും സ്ത്രീകള്‍ക്കുള്‍പ്പെടെ വ...

അവി(വാ)ഹിതം

അവി(വാ)ഹിതം ഡോക്ടർ റാം മിടുക്കനായിരുന്നു. മിടുക്കനെന്ന് പറഞ്ഞാൽ    മിടുമിടുക്കൻ. ആർട്ടിഫിഷ്യൽ ഇന്റെല്ലിജെൻസിൽ ഡോക്ടറേറ്റ്‌ , ഒരു ആഗോള കമ്പനിയുടെ കുവൈറ്റ് റീജിയണൽ ഓഫീസിന്റെ പർച്ചേസിംഗ് വിഭാഗത്തിന്റെ തലവൻ, നല്ലൊരു ഗായകൻ, സർവോപരി ലോക സമാധാനത്തിനു വേണ്ടി പ്രവർത്തിക്കുന്ന “ബ്ലിസ്ഫുൾ ഇന്റർനാഷണലിന്റെ “ കുവൈറ്റിലെ സീനിയർ പ്രചാരകൻ. ഇങ്ങനൊരാൾ സിനിമയിൽ മാത്രമേ ഉണ്ടാകൂ എന്ന് പറയും മുന്‍പ്, കുവൈറ്റിലെ മലയാളി സമൂഹത്തിൽ ഒന്നന്വേഷിച്ചു നോക്കൂ. എന്തായാലും സമാധാനത്തിന്റെ പ്രവാചകന്റെ വീടൊരു അതിർത്തിഗ്രാമം പോലെയായിരുന്നു. ഇന്റർനെറ്റ് വഴി ഡോക്ടറിന്റെ വാചാടോപതയിലും വർണ്ണപ്പകിട്ടുള്ള വ്യക്തിത്വത്തിലും ആകൃഷ്ടയായി വന്ന സൗദ ആയിരുന്നു സമാധാനക്കേടിന്റെ അതിർത്തിയിൽ ഡോക്ടറിന്റെ ശത്രുപക്ഷത്ത്. നാലു വർഷത്തെ ദാമ്പത്യത്തിലെടുത്തു പറയാൻ പൊരുത്തങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. സകലകലാവല്ലഭന്റെ വിരുദ്ധധ്രുവത്തിലായിരുന്നു അന്തർമുഖിയായ സൗദയുടെ രാശി . പ്രാണോർജ്ജം കൂടുതലായിരുന്ന റാമിന്റെ ക്ഷീരപഥത്തിൽ ചുറ്റിയ ഉപഗ്രഹങ്ങളിൽ ഒന്ന് മാത്രമായി ഒതുങ്ങി സൗദ. ഇതേ കാലഘട്ടത്തിലാണ് “ബ്ലിസ്സ്ഫുൾ ഇന്റര്‍നാഷനൽ” യോഗാ ക്ലാ...