ഇല്ല, വിശ്വസിക്കാനാവുന്നില്ല
ആ വിയോഗവാർത്ത,
രാവിലെ അലാറം ഓഫാക്കി എഴുന്നേൽക്കവെ തുടരെത്തുടരെയുള്ള വാട്ട്സപ്പ് നോട്ടിഫിക്കേഷൻ,
"ഇന്നാ ലില്ലാഹി വഇന്നാ ഇലൈഹി റാജിഊൻ"
ഏതോ മരണ വാർത്തയാണ്,
തുറന്ന് നോക്കിയപ്പോൾ കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ,
മരണം ഒരു യാഥാർത്ഥ്യമാണെങ്കിലും ഒരിക്കലും കേൾക്കരുതേ എന്നാശിച്ച വാർത്ത!
"ശൈഖുനാ ചെറുശ്ശേരി ഉസ്താദ് വഫാത്തായി"
ഏറെ ദിവസമായി രോഗബാധിതനാണെങ്കിലും എല്ലാം അതിജീവിച്ച് മുസ്ലിം ഉമ്മത്തിന് നേതൃത്വം നൽകാൻ ഉസ്താദ് തിരിച്ച് വരുമെന്ന് തന്നെ മനസ്സ് പറഞ്ഞിരുന്നു,
എന്നാലും ഇത്ര പെട്ടെന്ന്.....
****
ദാറുൽഹുദായിലെ പഠനം നൽകിയ വിലമതിക്കാനാവാത്ത അനുഭവമാണ് ആ വലിയ മനുഷ്യൻറെ സാമീപ്യവും ശിഷ്യത്വവും. കേരളത്തിലെ ഏറ്റവും വലിയ മതസംഘടനയായ സമസ്ത കേരള ജംഇയത്തുൽ ഉലമയുടെ അഭിവന്ദ്യ കാര്യദർശിയായിട്ടും എപ്പോഴും വിനയവും ലാളിത്യവും കാരണം മഹാനവർകളുടെ തല താഴ്ന്ന് തന്നെ നിന്നു.
ദിവസവും രാവിലെ എട്ടരക്ക് ഉസ്താദ് ദാറുൽഹുദായിലെത്തിയാൽ പിന്നെ കാന്പസ് മുഴുവൻ നിശബ്ദമാവും. മുതിർന്ന മൂന്ന് ക്ലാസുകാർക്ക് ദിവസവും ഓരോ പിരീഡ്. എത്ര തിരക്കുകളുണ്ടായാലും ഈ മൂന്ന് പിരീഡുകൾ മുടങ്ങാറില്ല. വളരെ അപൂർവമായല്ലാതെ ഈ സമയങ്ങളിൽ മറ്റൊരു പരിപാടിയും ഏറ്റെടുക്കാറുമില്ല.
ക്ലാസ് കഴിഞ്ഞാൽ റൂമിൻറെ മുന്നിൽ കസേരയിട്ട് ഒരു ഇരുത്തമുണ്ട്,
രാവിലെ അലാറം ഓഫാക്കി എഴുന്നേൽക്കവെ തുടരെത്തുടരെയുള്ള വാട്ട്സപ്പ് നോട്ടിഫിക്കേഷൻ,
"ഇന്നാ ലില്ലാഹി വഇന്നാ ഇലൈഹി റാജിഊൻ"
ഏതോ മരണ വാർത്തയാണ്,
തുറന്ന് നോക്കിയപ്പോൾ കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ,
മരണം ഒരു യാഥാർത്ഥ്യമാണെങ്കിലും ഒരിക്കലും കേൾക്കരുതേ എന്നാശിച്ച വാർത്ത!
"ശൈഖുനാ ചെറുശ്ശേരി ഉസ്താദ് വഫാത്തായി"
ഏറെ ദിവസമായി രോഗബാധിതനാണെങ്കിലും എല്ലാം അതിജീവിച്ച് മുസ്ലിം ഉമ്മത്തിന് നേതൃത്വം നൽകാൻ ഉസ്താദ് തിരിച്ച് വരുമെന്ന് തന്നെ മനസ്സ് പറഞ്ഞിരുന്നു,
എന്നാലും ഇത്ര പെട്ടെന്ന്.....
****
ദാറുൽഹുദായിലെ പഠനം നൽകിയ വിലമതിക്കാനാവാത്ത അനുഭവമാണ് ആ വലിയ മനുഷ്യൻറെ സാമീപ്യവും ശിഷ്യത്വവും. കേരളത്തിലെ ഏറ്റവും വലിയ മതസംഘടനയായ സമസ്ത കേരള ജംഇയത്തുൽ ഉലമയുടെ അഭിവന്ദ്യ കാര്യദർശിയായിട്ടും എപ്പോഴും വിനയവും ലാളിത്യവും കാരണം മഹാനവർകളുടെ തല താഴ്ന്ന് തന്നെ നിന്നു.
ദിവസവും രാവിലെ എട്ടരക്ക് ഉസ്താദ് ദാറുൽഹുദായിലെത്തിയാൽ പിന്നെ കാന്പസ് മുഴുവൻ നിശബ്ദമാവും. മുതിർന്ന മൂന്ന് ക്ലാസുകാർക്ക് ദിവസവും ഓരോ പിരീഡ്. എത്ര തിരക്കുകളുണ്ടായാലും ഈ മൂന്ന് പിരീഡുകൾ മുടങ്ങാറില്ല. വളരെ അപൂർവമായല്ലാതെ ഈ സമയങ്ങളിൽ മറ്റൊരു പരിപാടിയും ഏറ്റെടുക്കാറുമില്ല.
ക്ലാസ് കഴിഞ്ഞാൽ റൂമിൻറെ മുന്നിൽ കസേരയിട്ട് ഒരു ഇരുത്തമുണ്ട്,
കൈയിൽ തസ്ബീഹ് മാലയും ചുണ്ടിൽ ദിക്റുകളുമായി ഇരുന്നാൽ
കാന്പസിൽ ഒരു ഇല പോലും അനങ്ങില്ല, ആയിരക്കണക്കിന്
വിദ്യാർത്ഥികളെ ഇൽമിൻറെ വഴിയിൽ നടത്താനുള്ള ചുമതല തൻറെ മേലാണെന്ന ഉത്തരവാദിത്ത
ബോധം ഉസ്താദ് നല്ലവണ്ണം ഉൾക്കൊണ്ടിരുന്നു.
പള്ളിയിൽ നിന്നും ഡൈനിംഗ് ഹാളിൽ നിന്നുമൊക്കെ
സംസാരിക്കുന്നവരെയും മറ്റു ചെറിയ ചെറിയ തെറ്റുകൾ വരെ ഉസ്താദ് സസൂക്ഷ്മം
നിരീക്ഷിച്ച് ശിക്ഷ തരാറുണ്ടായിരുന്നു.
ഉസ്താദിൻറെ കൈയ്യിൽ നിന്നും 'മധുരമുള്ള' ഒരു ചൂരൽക്കഷായം കിട്ടാത്തവർ കുറവാണ്.
സ്ഥാപനത്തിൻറെ പ്രിൻസിപ്പാളാണെങ്കിലും ഇത്തരം ചെറിയ അച്ചടക്ക രാഹിത്യങ്ങൾ പോലും ശ്രദ്ധിക്കാൻ കാരണം ഉസ്താദിൻറെ ഉത്തരവാദിത്തബോധം തന്നെ
പുറത്തുള്ള ഗൌരവം പക്ഷെ ക്ലാസിലെത്തിയാൽ ഉണ്ടാവാറില്ലായിരുന്നു. ഓരോ വിഷയത്തിനും യോജിച്ച നാടൻ ഉദാഹരണങ്ങളും തമാശകളും പറഞ്ഞ് മുക്കാൽ മണിക്കൂർ പിരീഡ് ചിലപ്പോൾ ഒന്നും ഒന്നരയും മണിക്കൂർ വരെ നീളും. അതിനിടയിൽ വിജ്ഞാനത്തിൻറെ അനർഘ മുത്തുകൾ മണിമണിയായി ഉതിർന്ന് വീഴും. കേരളം ചർച്ച ചെയ്ത് കൊണ്ടിരിക്കുന്ന കാലിക പ്രസക്തമായ കർമശാസ്ത്ര മസ്അലകളും സമസ്തയുമായി ബന്ധപ്പെട്ട മറ്റു വിഷയങ്ങളും നേരിട്ട് ചോദിച്ച് മനസ്സിലാക്കാൻ കഴിയുന്ന അപൂർവ നിമിഷങ്ങൾ,
ഒരു പക്ഷെ ഞങ്ങളുടെ, ഞങ്ങളുടെ മാത്രം സ്വകാര്യ അഹങ്കാരം കൂടിയായിരുന്നു ആ അത്യപൂർവ നിമിഷങ്ങൾ...
ചില സമയങ്ങളിൽ സംസാരം തുടങ്ങിയാൽ അധ്യാപക-വിദ്യാർതഥി ഔപചാരികതകളെല്ലാം മാറ്റിവെച്ച് എല്ലാവരും ഉസ്താദിൻറെ മേശക്ക് ചുറ്റും ഒരുമിച്ച് കൂടും.
കാലം സൈനുൽ ഉലമയെന്ന് ആവേശത്തോടെ വിളിക്കുന്ന ഒരു മഹാമനീഷിയുടെ ശ്വാസ നിശ്വാസങ്ങൾ പോലും ഒപ്പിയെടുക്കാവുന്നത്ര അടുത്ത്...
****
ശിഷ്യഗണങ്ങളുമായി ഉസ്താദിൻറെ ബന്ധം വളരെ ദൃഢമായിരുന്നു. നികാഹിനോ മറ്റോ ഞങ്ങളാര് ക്ഷണിച്ചാലും എത്ര ദൂരം യാത്ര ചെയ്തും ഉസ്താദെത്തും.
****
ഏകദേശം ഒരു മാസം മുന്നെ രോഗം കലശലായ ഉസ്താദ് വീണ്ടും ഹോസ്പിറ്റലിൽ പ്രവേശിക്കപ്പെട്ടെങ്കിലും തിരിച്ച് വരുമെന്ന് തന്നെ വിചാരിച്ചു.
എന്നാൽ ചരിത്ര സംഭവമായ സമസ്തയുടെ 90 ആം വാർഷിക മഹാസമ്മേളനത്തിൽ ആ തിരു സാന്നിദ്ധ്യമില്ലാതിരുന്നപ്പോൾ മനസ്സ് വല്ലാതെ വേദനിച്ചു.
സമ്മേളനത്തിലെത്തിയ പത്തുലക്ഷം കണ്ണുകളും സ്റ്റേജിലാകെ പരതി, പാണ്ഡിത്യത്തിൻറെ ഗരിമയിലും വിനയത്തിന്റെ എളിമയിൽ തലയും താഴ്ത്തിയിരിക്കുന്ന ആ കുറിയ മനുഷ്യൻ സ്റ്റേജിലെവിടെയോ ഇരിക്കുന്നില്ലേ എന്നാശിച്ച് കൊണ്ട്...
അവർ കാതുകൂർപ്പിച്ചിരുന്നു,
അടുത്ത പ്രഭാഷണം കേരളത്തിലെ കർമശാസ്ത്ര രംഗത്തെ അവസാനവാക്കായ ആ പണ്ഡിത വരേണ്യരുടെതായിരിക്കുമെന്ന്...
എല്ലാ മനസ്സുകളും ഒരേ സമയം തുടിച്ചു,
ശംസുൽ ഉലമക്ക് ശേഷം സന്നിഗ്ദ ഘട്ടങ്ങളിലെല്ലാം സമസ്തയുടെ തീരുമാനം കർക്കശമായി അവതരിപ്പിക്കാൻ ആർജവമുണ്ടായിരുന്ന ഉസ്താദിന്റെ വാക്കുകൾക്കായി...
ഉസ്താദിൻറെ കൈയ്യിൽ നിന്നും 'മധുരമുള്ള' ഒരു ചൂരൽക്കഷായം കിട്ടാത്തവർ കുറവാണ്.
സ്ഥാപനത്തിൻറെ പ്രിൻസിപ്പാളാണെങ്കിലും ഇത്തരം ചെറിയ അച്ചടക്ക രാഹിത്യങ്ങൾ പോലും ശ്രദ്ധിക്കാൻ കാരണം ഉസ്താദിൻറെ ഉത്തരവാദിത്തബോധം തന്നെ
പുറത്തുള്ള ഗൌരവം പക്ഷെ ക്ലാസിലെത്തിയാൽ ഉണ്ടാവാറില്ലായിരുന്നു. ഓരോ വിഷയത്തിനും യോജിച്ച നാടൻ ഉദാഹരണങ്ങളും തമാശകളും പറഞ്ഞ് മുക്കാൽ മണിക്കൂർ പിരീഡ് ചിലപ്പോൾ ഒന്നും ഒന്നരയും മണിക്കൂർ വരെ നീളും. അതിനിടയിൽ വിജ്ഞാനത്തിൻറെ അനർഘ മുത്തുകൾ മണിമണിയായി ഉതിർന്ന് വീഴും. കേരളം ചർച്ച ചെയ്ത് കൊണ്ടിരിക്കുന്ന കാലിക പ്രസക്തമായ കർമശാസ്ത്ര മസ്അലകളും സമസ്തയുമായി ബന്ധപ്പെട്ട മറ്റു വിഷയങ്ങളും നേരിട്ട് ചോദിച്ച് മനസ്സിലാക്കാൻ കഴിയുന്ന അപൂർവ നിമിഷങ്ങൾ,
ഒരു പക്ഷെ ഞങ്ങളുടെ, ഞങ്ങളുടെ മാത്രം സ്വകാര്യ അഹങ്കാരം കൂടിയായിരുന്നു ആ അത്യപൂർവ നിമിഷങ്ങൾ...
ചില സമയങ്ങളിൽ സംസാരം തുടങ്ങിയാൽ അധ്യാപക-വിദ്യാർതഥി ഔപചാരികതകളെല്ലാം മാറ്റിവെച്ച് എല്ലാവരും ഉസ്താദിൻറെ മേശക്ക് ചുറ്റും ഒരുമിച്ച് കൂടും.
കാലം സൈനുൽ ഉലമയെന്ന് ആവേശത്തോടെ വിളിക്കുന്ന ഒരു മഹാമനീഷിയുടെ ശ്വാസ നിശ്വാസങ്ങൾ പോലും ഒപ്പിയെടുക്കാവുന്നത്ര അടുത്ത്...
****
ശിഷ്യഗണങ്ങളുമായി ഉസ്താദിൻറെ ബന്ധം വളരെ ദൃഢമായിരുന്നു. നികാഹിനോ മറ്റോ ഞങ്ങളാര് ക്ഷണിച്ചാലും എത്ര ദൂരം യാത്ര ചെയ്തും ഉസ്താദെത്തും.
****
ഏകദേശം ഒരു മാസം മുന്നെ രോഗം കലശലായ ഉസ്താദ് വീണ്ടും ഹോസ്പിറ്റലിൽ പ്രവേശിക്കപ്പെട്ടെങ്കിലും തിരിച്ച് വരുമെന്ന് തന്നെ വിചാരിച്ചു.
എന്നാൽ ചരിത്ര സംഭവമായ സമസ്തയുടെ 90 ആം വാർഷിക മഹാസമ്മേളനത്തിൽ ആ തിരു സാന്നിദ്ധ്യമില്ലാതിരുന്നപ്പോൾ മനസ്സ് വല്ലാതെ വേദനിച്ചു.
സമ്മേളനത്തിലെത്തിയ പത്തുലക്ഷം കണ്ണുകളും സ്റ്റേജിലാകെ പരതി, പാണ്ഡിത്യത്തിൻറെ ഗരിമയിലും വിനയത്തിന്റെ എളിമയിൽ തലയും താഴ്ത്തിയിരിക്കുന്ന ആ കുറിയ മനുഷ്യൻ സ്റ്റേജിലെവിടെയോ ഇരിക്കുന്നില്ലേ എന്നാശിച്ച് കൊണ്ട്...
അവർ കാതുകൂർപ്പിച്ചിരുന്നു,
അടുത്ത പ്രഭാഷണം കേരളത്തിലെ കർമശാസ്ത്ര രംഗത്തെ അവസാനവാക്കായ ആ പണ്ഡിത വരേണ്യരുടെതായിരിക്കുമെന്ന്...
എല്ലാ മനസ്സുകളും ഒരേ സമയം തുടിച്ചു,
ശംസുൽ ഉലമക്ക് ശേഷം സന്നിഗ്ദ ഘട്ടങ്ങളിലെല്ലാം സമസ്തയുടെ തീരുമാനം കർക്കശമായി അവതരിപ്പിക്കാൻ ആർജവമുണ്ടായിരുന്ന ഉസ്താദിന്റെ വാക്കുകൾക്കായി...
ഇല്ല, അതുണ്ടായില്ല
ചരിത്ര സമ്മേളനത്തിൽ ആ വാക്കുകൾ കേൾക്കാൻ ഭാഗ്യമുണ്ടായില്ല.
സമ്മേളനത്തിൻറെ ഓർമകൾ മായും മുന്പ് ആ വാർത്തയും നമ്മെ തേടിയെത്തി,
ശൈഖുനാ ഇനിയില്ല...
അല്ലാഹുവിൻറെ അലംഘനീയമായ വിധിക്ക് കീഴടങ്ങിയിരിക്കുന്നു.
ഇനി ശൈഖുനാ കിടന്നുറങ്ങും,
ദാറുൽ ഹുദായുടെ തിരുമുറ്റത്ത് വന്ദ്യരായ മർഹും ബാപ്പുട്ടി ഹാജിയുടെ ചാരത്ത്,
ഇനി മുതൽ ആ രണ്ട് സൂര്യതേജസ്സുകൾ സദാ ദാറുൽ ഹുദയെ വീക്ഷിച്ച് കൊണ്ടിരിക്കും
സംരക്ഷിച്ച് കൊണ്ടിരിക്കും,
അഞ്ച് നേരത്തെ നിസ്ക്കാരങ്ങൾക്ക് ശേഷവും പിഞ്ചു കുഞ്ഞുങ്ങളടക്കം ആയിരത്തിലധികം ദാറുൽ ഹുദാ വിദ്യാർത്ഥികളുടെ ദുആകൾ അകമ്പടിയുണ്ടാകും.
സർവ പാപങ്ങളും പൊറുത്ത് കൊടുക്കണേ നാഥാ,
ഉസ്താദിനോടൊപ്പം ഞങ്ങളെയും നിൻറെ സ്വർഗീയ ലോകത്ത് ഒരുമിച്ച് കൂട്ടണേ നാഥാ,
ആമീൻ
ചരിത്ര സമ്മേളനത്തിൽ ആ വാക്കുകൾ കേൾക്കാൻ ഭാഗ്യമുണ്ടായില്ല.
സമ്മേളനത്തിൻറെ ഓർമകൾ മായും മുന്പ് ആ വാർത്തയും നമ്മെ തേടിയെത്തി,
ശൈഖുനാ ഇനിയില്ല...
അല്ലാഹുവിൻറെ അലംഘനീയമായ വിധിക്ക് കീഴടങ്ങിയിരിക്കുന്നു.
ഇനി ശൈഖുനാ കിടന്നുറങ്ങും,
ദാറുൽ ഹുദായുടെ തിരുമുറ്റത്ത് വന്ദ്യരായ മർഹും ബാപ്പുട്ടി ഹാജിയുടെ ചാരത്ത്,
ഇനി മുതൽ ആ രണ്ട് സൂര്യതേജസ്സുകൾ സദാ ദാറുൽ ഹുദയെ വീക്ഷിച്ച് കൊണ്ടിരിക്കും
സംരക്ഷിച്ച് കൊണ്ടിരിക്കും,
അഞ്ച് നേരത്തെ നിസ്ക്കാരങ്ങൾക്ക് ശേഷവും പിഞ്ചു കുഞ്ഞുങ്ങളടക്കം ആയിരത്തിലധികം ദാറുൽ ഹുദാ വിദ്യാർത്ഥികളുടെ ദുആകൾ അകമ്പടിയുണ്ടാകും.
സർവ പാപങ്ങളും പൊറുത്ത് കൊടുക്കണേ നാഥാ,
ഉസ്താദിനോടൊപ്പം ഞങ്ങളെയും നിൻറെ സ്വർഗീയ ലോകത്ത് ഒരുമിച്ച് കൂട്ടണേ നാഥാ,
ആമീൻ
Comments
Post a Comment